Wednesday, October 17, 2012

1991 അന്ന് ഖത്തറില്‍ എമിഗ്രേഷന്‍ വകുപ്പില്‍ ടൈപിസ്റ്റ്‌ ആയി ജോലി. നോക്കുന്നു. മലയാളിയായി ഞാന്‍ ഒരുത്തന്‍ മാത്രം. സൂഖുല്‍ അലിയിലെ പുതിയ ഓഫീസ് കെട്ടിടത്തില്‍ മാറി ഏറെ കഴിയും മുന്‍പ്, residens permit - ഇഖാമ - കമ്പ്യൂട്ടറില്‍ ആക്കുന്ന സംരംഭം . .ദിവസവും കൌണ്ടറില്‍ വാങ്ങി വെക്കുന്ന നൂറുക്കണക്കിനു പാസ്പോര്‍ട്ടില്‍ ഇഖാമ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ - അതും അറബി ഭാഷയില്‍ - ഞാനടക്കം അഞ്ചാറു പേര്
 മാത്രം,ബാക്കിയുള്ളവരൊക്കെ സുഡാനികള്‍....ആയിരക്കണക്കിന് പ്രവാസികളുടെ ജീവിതം കൊണ്ടുള്ള കളി .മാസങ്ങള്‍ കഴിഞ്ഞിട്ടും തന്റെ പാസ്പോര്‍ട്ട് എവിടെയാണെന്ന് പോലും അറിയാതെ , അത്യാവശ്യങ്ങള്‍ക്ക് നാട്ടിലൊന്നു പോവാന്‍ സാധിക്കാതെ നട്ടം തിരിയുന്നു പലരും ...ഉച്ചക്ക് ശേഷം ഓവര്‍ ടൈം ചെയ്യും. ..അങ്ങനെയിരിക്കുമ്പോള്‍ നാലഞ്ചു ദിവസം തുടര്‍ച്ചയായി ഓഫീസിന്റെ പടിക്കല്‍ മുഖത്ത്, ഖനീഭവിച്ച ദുഖവുമായി ഒരു മനുഷ്യനെ കാണുന്നു.എന്തൊക്കെയോ പറയണമെന്നുണ്ട് ആ പാവത്തിന്.ഒടുക്കം ഒരു വൈകുന്നേരം , ഞാന്‍ ചോദിച്ചപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു..വിതുമ്പലിനിടയില്‍ അയാള്‍ പറഞ്ഞു തീര്‍ത്തു ....മൂന്നു മാസമായി പാസ്പോര്‍ട്ട് ഇവിടെ കൊടുത്തിട്ട് , ഇപ്പോള്‍ അച്ഛന് സുഖമില്ലെന്നും മരിക്കും മുന്പ് എന്നെയൊന്നു കാണണമെന്നും പറയുന്നു...സാര്‍ - ആ വിളി അന്നും ഇന്നും എനിക്ക് അരോചകമാണ് ....... ഞാനെന്റെ ഓഫീസറോട് സംസാരിച്ചു .ഹൃദയമുള്ള ആ മനുഷ്യന്‍ അയാളെ വിളിപ്പിച്ചു , ഒപ്പം അന്ന് ജോലിക്ക് ഹാജരായ മുഴുവന്‍ ആളും - കേണല്‍ റാങ്കിലുള്ള ഹസ്സന്‍ യാഖൂബ് എന്ന ആ വലിയ മനുഷ്യനടക്കം പരതി അവസാനം ആ പാവത്തിന്റെ പാസ്പോര്‍ട്ട് കണ്ടെത്തി. ഇഖാമ അടിച്ചു നിറഞ്ഞ കണ്ണുമായി ആ മനുഷ്യന്‍ പോയി .....പിന്നീട് മാസങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ സൂഖ് ഫാലയില്‍ വെച്ച് ഒരു മനുഷ്യന്‍ എന്റെ കൈ പിടിച്ചു നിര്‍ത്തുന്നു - നിങ്ങളെന്നെ ഓര്‍ക്കുന്നോ ? അന്നും ഇന്നും ഒരാളെ പലവട്ടം കണ്ടു പരിചയപ്പെട്ടാലും എന്റെ ഓര്‍മ്മയില്‍ നില്‍ക്കില്ല .അധികം ..വിഷമിപ്പിക്കാതെ അയാള്‍ തന്നെ പറഞ്ഞു , അന്ന് എന്റെ ഇഖാമ അടിച്ചു തന്ന അന്ന് തന്നെ ഞാന്‍ നാട്ടിലേക്ക് പുറപ്പെട്ടു , അച്ഛനെ കണ്ടു , സംസാരിച്ചു , മരണ നേരത്ത് ഞാന്‍ അടുത്ത് തന്നെ ഉണ്ടായിരുന്നു , കര്‍മ്മങ്ങളൊക്കെ കഴിഞ്ഞു തിരിച്ചു വന്ന അന്ന് മുതല്‍ നിങ്ങളെ കാണാന്‍ കാത്തിരിക്കുകയായിരുന്നു , നന്ദിയുണ്ട് .... സുഹൃത്തേ .........നന്ദി പറയേണ്ടത് ഞാനാണ് , വിചാരിക്കാത്ത ഇടങ്ങളില്‍ നിന്ന് സ്നേഹവും സഹായങ്ങളും വാരിക്കോരി ലഭിക്കുമ്പോള്‍ ഞാനും നന്ദിയോടെ ഓര്‍ക്കാറുണ്ട് , നിങ്ങളെ , നിങ്ങളെപ്പോലെ പലരെയും .അറുപതു കഴിഞ്ഞിട്ടും ഒരു വിധം ആരോഗ്യത്തോടെ ഞാന്‍ ജീവിക്കുന്നത് , കഷ്ടപ്പാടും ദുരിതങ്ങളും കൊണ്ടെന്നെ ദൈവം പരീക്ഷിക്കാതിരിക്കുന്നത് , നാളെ മറ്റൊരു ലോകത്തെ ശാശ്വതമായ ജീവിതത്തെ പ്പറ്റി സ്വപ്നം കാണാന്‍ എനിക്ക് ശക്തി തരുന്നത് നിങ്ങളുടെയൊക്കെ പ്രാര്‍ഥനകള്‍ ആണ്

Monday, October 15, 2012

മഹമൂദ് ചേന്ദമംഗല്ലുര്‍ ...mezhukuthiriye patti oru kavitha


മെഴുകുതിരിയെപ്പറ്റി
കവിതയെഴുതണമെന്ന്
ഒരു കൂട്ടുകാരന്‍ ആവശ്യപ്പെടുന്നു.
തീപ്പൊരിയെങ്ങനെ
കാട്ടുതീയാവുമെന്ന്
കാണിച്ചുതരാമെന്നൊരു സുഹൃത്ത് അവകാശപ്പെട്ടിരുന്നു
ഒരു വലിയ ജന്മമെങ്ങനെ
വ്യര്‍ഥതയില്‍ ഹോമിക്കാമെന്ന്
അനുഭവിച്ചറിഞ്ഞവനാണ് ഞാന്‍
മെഴുകുതിരിയുടേത് പക്ഷേ
അത്തരമൊരു ദുരന്തമല്ല
മെഴുകുതിരിയുടേത് ഒരു ദുരന്തമേയല്ല
ആറാം ക്ലാസില്‍
സാമൂഹ്യശാസ്ത്രം പഠിപ്പിച്ചിരുന്ന ആറുമുഖന്‍ മാസ്റ്റര്‍
'വനവിഭവങ്ങളുടെ കൂട്ടത്തില്‍ മെഴുകുമുള്‍പ്പെടുന്നെന്ന്‍
പഠിപ്പിച്ചിരുന്നു
(അതുപക്ഷേ മെഴുകുതിരികളുണ്ടാക്കുന്ന മെഴുകല്ലെന്ന്
മനസ്സിലാക്കാനുള്ള സാമാന്യജ്ഞാനം
ഇന്നേത് കുട്ടിക്കുമുണ്ട്)
മെഴുകുതിരിയെപ്പറ്റി കവിതയെഴുതാനല്ല
ചൂടും വിങ്ങലുമുള്ള ഈ രാപ്പാതിയിലും
ഞാനുറങ്ങാതിരിക്കുന്നത്
മേശപ്പുറത്ത്
ഏറെ നിലവാരമുള്ളൊരു വാരികയുടെ

മുഖപ്പേജ്
'എന്റെ വോട്ട് - എന്റെ രാഷ്ട്രീയം'
കവര്‍ സ്റ്റോറി
കവര്‍പേജില്‍ കൊടുത്ത ചിത്രങ്ങളില്‍
കറുത്ത ഫ്രെയിം കണ്ണടയും കഷണ്ടിയുമുള്ള മുഖം
ഈ മുഖം എനിക്കപരിചിതമല്ലല്ലോ
ഓര്‍മകള്‍
എഴുപതുകളുടെ അവസാനത്തിലേക്ക്
വയനാട്ടില്‍ - എന്റെ വാടകമുറിയില്‍
ഉറക്കം അന്യംനിന്നൊരു ശരത്‍ക്കാല രാത്രി
നിറഞ്ഞ നിലാവില്‍
നനുത്ത മഞ്ഞില്‍
ദൂരെ അമ്പുകുത്തിമല
കാറ്റിന് കാപ്പിപ്പുക്കളുടെ സുഗന്ധം
ഏതു ശിലാഹൃദയത്തിലും കവിതയുറയുന്ന
ധന്യ നിമിഷങ്ങള്‍
..............................................
താടകയമ്പേറ്റേറെ അംഗഭംഗങ്ങള്‍ വന്നു
പാറയായ് കിടക്കുന്നു അമ്പുകുത്തിയായ് .. ദൂരെ
ജ്വലിച്ച കാമത്തിന്റെ രക്തസാക്ഷിയാമവള്‍
വിളിപ്പൂ മഞ്ഞിന്‍ വിരി പുതച്ചു മയങ്ങിടാന്‍
എന്നെ മദോന്‍മത്തനാക്കിയൊരിളം കാറ്റില്‍
എങ്ങനെത്തിരിച്ചെത്തീ വയല്‍നാടേ നിന്‍ഗന്ധം?
ആയിരം കാപ്പിപ്പൂക്കള്‍ തന്നുയിര്‍ കവര്‍ന്നെടു-
ത്താനന്ദ നൃത്തം ചെയ്ത മന്ദമാരുത ഗര്‍വ്വം!
എഴുതി മുഴുമിപ്പിച്ചില്ല
വാതിലില്‍ മുട്ടുന്നതാരെന്നൂഹിക്കാം
വൈകുന്നേരം അമ്പലവയലങ്ങാടിയില്‍ കണ്ടപ്പോള്‍
കവി സുഹൃത്ത് പറഞ്ഞിരുന്നു-
ഇന്നൊരതിഥി വരുമെന്ന്,
ആരെന്നുമെന്തിനെന്നും അന്വേഷിക്കേണ്ടെന്ന്,
പുലരും മുമ്പയാള്‍ പോകുമെന്നും
അകത്തേക്ക് കടന്നുവന്നതീമുഖം
വാരികയുടെ പുറംതാളില്‍ ഞാന്‍ കണ്ട അതേ മുഖം
ക്ഷീണിച്ചിരുന്നു
കണ്ണുകളില്‍ ഇപ്പോഴത്തേതിനേക്കാള്‍ തീക്ഷ്ണത
ഏറെ നേരം കവിത ചൊല്ലിത്തന്നു.
ഞാനെഴുതുന്ന പൊട്ടക്കവിതകള്‍ പോലെയല്ല
തപ്പും തുടിയും താളവുമീണവുമുള്ളവ
ശാന്ത - കിരാതവൃത്തം - കാട്ടാളന്‍
മുഴങ്ങുന്ന ശബ്ദത്തില്‍
മുഖത്തുനിന്ന് കണ്ണെടുക്കാതെ കേട്ടുനിന്നു
തീപ്പൊരികള്‍ കാട്ടുതീയാവുന്ന നാളുകള്‍
അന്നയാളുടെ സ്വപ്നമായിരുന്നു
കിഴക്കുദിച്ച ചുവന്ന നക്ഷത്രത്തെപ്പറ്റി
ഗ്രാമങളില്‍ വിമോചിത മേഖലകളുണ്ടാക്കി
നഗരങ്ങളെ വളയുന്നതിനെപ്പറ്റി
പറയാന്‍ തുടങ്ങുമ്പോഴേ ഞാന്‍ തടഞ്ഞു.
എനിക്കതിലൊന്നും വിശ്വാസമില്ലെന്ന്
ഇവിടെയിതൊന്നും നടക്കാന്‍ പോവില്ലെന്ന്
ഞാനെന്റെ
പൊട്ടക്കവിതകളും കൊച്ചു സ്വപ്നങ്ങളുമായി
കഴിഞ്ഞുകൊള്ളാമെന്ന്
ഇന്ന്
കവര്‍ സ്റ്റോറിയിലെ അവസാന പേജുകളില്‍
അയാള്‍ കുറിച്ചിട്ടതും ഇതൊക്കെത്തന്നെ
എനിക്ക്
സ്വപ്നം കാണാനൊരു രണ്ടാം പിറവിയെങ്കിലുമുണ്ട്
ഉരുകിയുരുകി
സ്വയം ഇല്ലാതാവുന്ന
മെഴുകുതിരികള്‍ പുനര്‍ജനിക്കാറുണ്ടോ ആവോ? 

മഹമൂദ് ചേന്ദമംഗല്ലുര്‍ ..bhoomiyil samaadhaanam

ഞാനെന്റെ മുഖം കണ്ടു നിദ്രയില്‍,
ഞെട്ടിപ്പോയി-
താരെന്റെ മുഖം നൊക്കിയെറിഞ്ഞീ കൈബോംബുകള്‍
ഞാനുറങ്ങയായിരുന്നെത്രയോ യുഗങ്ങളായ്‌
മാനവസംസ്കാരങ്ങള്‍ വെണ്ണീറായ്‌ പതിയ്‌ക്കുമ്പോള്‍.
എത്രജന്മങ്ങള്‍ കഴിഞ്ഞെനിക്കെന്‍ മുഖം മാറി

മിത്രങ്ങള്‍ ശത്രുക്കളായ്‌
ജീവിതം നരകമായ്‌
ജൂഡാസും പിലാത്തോസും ഗൊഡ്‌സേയും ജീവിക്കുമ്പൊള്‍
ഗാന്ധിയും ശ്രീ യേശുവും മരിച്ചേ മതിയാകൂ!
പോരടിച്ചമേരിക്ക,
ജപ്പാനും ജര്‍മനിയും പാരിനെ ജയിക്കുമ്പൊള്‍
നോക്കി നില്‍ക്കാന്‍ വയ്യല്ലോ
ആറ്റത്തെ കൈകുമ്പിളില്‍ പിളര്‍ത്തി
പൊട്ടിച്ചിരിച്ചാര്‍ത്തവര്‍ പ്രഖ്യാപിച്ചു...
ഭൂമിയില്‍ സമാധാനം!!
കാലത്തിന്‍ ചൂടേറ്റാലും കരിയാവ്രണങ്ങളും
തോരാത്ത കണ്ണീരിന്റെ ഗദ്ഗദങ്ങളും ബാക്കി.
ലോകത്തിന്‍ മന:സാക്ഷി
നാഗസാക്കിയില്‍ വെച്ചാ-
ണീപിലാത്തോസിന്‍ മക്കള്‍ ചോരയില്‍ മുക്കികൊന്നു!

മഹമൂദ് ചേന്ദമംഗല്ലുര്‍

]mt¡Pv Sqdn ZnÃn ImWm³ t]mbn. 
Bb Imew BtcmKyapŶv
Bcms³d \m«n ]WnsbSp¯p Imew Ign¨p
Xncn¨p\m«nse¯nbt¸mgmWv HmÀ¯Xv
CXphsc kz´w \mSp I¬SnÃ
FdWmIpf¯n\v sX¡pÅ tIcfw t]mepw I¬SnÃ
BZyw C{µ{]kvYw ImWmw
]St¨m³ klmbn¨mÂ
Xncphs´mchpw I\ymIpamcnbpsams¡ ]n¶oSv
Iq«n\v \tc{µ³ amsj In«n
s]³j³ ]änb Cw¥ojv s{]m^kÀ
\Ã BtcmKyw, sNdp¸w
amsj Iq«n\v In«nbXv `mKyw
c¬p Znhkw sIm¬Sv ZnÃn I¬Sp Ignªp!
C\n tKmÄU³ {Sbm¦nfneqsSsbmtcm« {]Z£nWw
eIvjzdn _ÊnÂ, tKmX¼p hbepIfneqsS
aWn¡qdpIÄ \ofp¶ bm{X
HSp¡w ab¡¯n\nSbn tI«p
hrµmh³ 
FÃmhcpw Cd§pt¼mÄ amjv \nÀ_\v[n¨p
ChnsS "A§\s¯' {]iv\sam¶panÃ
]gsbmcp KpcphmbqtcmÀabn ]dªp. th¬S amtj
A©mw ¢mkn aebmfw amjv sNmÃn¯¶
hrµmh\w a\Ênep¬Sv
IÅIrjvW\pw tKm]nIamcpw Hs¡ þ AXpaXn
amjv s]s«¶v Xncn¨ph¶p.
F´mamtj... C{XthKw
aXnbmbn
t£{X¯nse¯nbt¸mÄ `P\ \S¡p¶p
H¸ancp¶p. bm{´nIambn
`P\¡v tijw apJy ]ptcmlnXs³d {]`mjWw
\n§fpsS F´`ojvThpw km[n¡pw
Ignhn\\pkcn¨v ImWn¡bnSmw
e£w sXm«v Xmtgm«p Bbncw hsc AbmÄ ]dªp
Bbnc¯n Xmgv¶nà þ Rm\§pt]m¶p
]ns¶ aYpcm\Kc¯nÂ
amjv \nÀ_\v[n¨pþ ChnsS \n§sf ]Ånbpap¬Sv
F\n¡dnbmwþ
B aqs¶®¯nsemsc®atÃ
Cd§mwþ Zmln¡p¶p, Hcp seÊn IpSn¡mw
_Ên \n¶nd§pt¼mÄ Imepsh¡m³ kvYeanÃ.
NmWIwþ a\pjycpsSbpw ]ip¡fpsSbpw
Xncn¨p Ibdn
_Ên ap³koänencp¶p t\m¡nbm ImWmw
Hmtcm ]¯p hmc hn«pw tXm¡pambn
t]menkvþ 
AtXm ]«mfw Xs¶tbm?
HäaXnen\ncp]pd¯pambn A¼ehpw ]Ånbpw
sXmgpXphcp¶ `IvXs³dbpÅnepw
kmjvSmwKw {]Wan¡p¶ hnizmknbpsSbpÅnepw
`oXn AtXm AaÀjtam
ChnsSbpw ]mT]pkvXI§fpsS H¶mw t]PnÂ
A¨Sn¨p hcmdp¬tSm Bthm...
"`mcXw Fs³d \mSmWvþ
FÃm `mcXobcpw Fs³d ktlmZco ktlmZc³amcmW vv

മഹമൂദ് ചേന്ദമംഗല്ലുര്‍ ..kamalaa surayya

[ കമലാ സുരയ്യ യാത്രയായി. അവരുടെ തീരുമാനങ്ങള്‍ -എഴുത്തിലായാലും ജീവിതത്തിലായാലും അവരുടെ മാത്രമായിരുന്നു. ചരമക്കുറിപ്പുകളെഴുതി കാത്തിരിക്കുന്ന പത്രക്കാരെപ്പോലും പറ്റിച്ചു പാതിരാ കഴിഞ്ഞവര്‍ പടിയിറങ്ങിയപ്പോള്‍ ഒരുപാടു സമസ്യകള്‍ ബാക്കിയാവുന്നു. മതംമാറ്റമെന്ന കടുംകൈ ചെയ്യുമ്പോഴും 'അ'സാംസ്കാരിക കേരളം അവരോട് പ്രതികരിച്ചത് വിവാദങ്ങളിലൂടെയായിരുന്നു. ഭീകരവാദത്തിന്റെ മറുപേരായി ചിത്രീകരിക്കപ്പെട്ടവരുടെ കൂട്ടത്തിലേക്കായിരുന്നില്ലേ അവര്‍ ചെന്നത്. ആ പശ്ചാത്തലത്തിലെഴുതിയതാണീ കവിത. ]

സുറയ്യാ....................
ഏത് നരക കേദാരങ്ങള്‍ കാട്ടി
ഭീഷണിപ്പെടുത്തിയപ്പോഴാണ്
സ്വര്‍ഗ്ഗ സൌഭാഗ്യങ്ങള്‍ പറഞ്ഞു പ്രലോഭിപ്പിച്ചിട്ടാണ്
നീയീ കടുംകൈ ചെയ്തത് ?
എന്തൊക്കെ നീ നഷ്ടപ്പെടുത്തി !
എന്തെങ്കിലും നേടാനായോ നിനക്ക് ?
ഇന്നലെ, എന്റെ സെക്യുലര്‍ സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞു
താടിയും തലപ്പാവും വെച്ചൊരു മത പുരോഹിതന്‍
വശീകരിച്ചു വീഴ്ത്തിയതാണ് നിന്നെയെന്ന്
നിന്നെ അറിയാമായിരുന്നതുകൊണ്‍് ഞാനത് വിശ്വസിച്ചില്ല.
നിന്നെ മനസ്സിലാക്കാന്‍ പറ്റാത്തതുകൊണ്‍്
ഞാനത് നിഷേധിച്ചുമില്ല
നിന്റെ വരികളിലെ നേരും നുണയും തിരിച്ചറിയാന്‍
ഞങ്ങള്‍ക്കാവില്ല
കഥകളിലെ കഥയേതെന്നും ജീവിതമേതെന്നും
എന്നും ഒരു ദുരൂഹതയായിരുന്നല്ലോ നീ
നീ തന്നെ ഒരു സമസ്യയാണല്ലോ -
ഇന്നും..........എന്നും.
സുറയ്യാ.....................


ഞാനെന്നെപ്പറ്റി പറയട്ടെ
ജന്‍മം കൊണ്‍ടെനിക്ക് വീണു കിട്ടിയ
സൌഭാഗ്യമെന്ന് ഞാനഭിമാനിച്ചിരുന്ന
പേര് പോലുമെനിക്ക് ഭാരമാവുന്നു.
വഴിയോരങ്ങളില്‍ ഞാന്‍ നടന്നു നീങ്ങുമ്പോള്‍
എന്റെ ചുവടുവെയ്പുകള്‍ക്ക് പിറകെ
പതുങ്ങിയ കാലൊച്ചകള്‍
അവരെന്നെ പിന്തുടരുകയാണ്
മത പാഠശാലകളില്‍ ഞാനുരുവിട്ടു പഠിച്ചതൊക്കെ
ഭീകരതയാണെന്ന് !
പള്ളി മിനാരങ്ങളില്‍ നിന്ന്
സമാധാനത്തിലേക്ക് വരൂ എന്ന വിളികേട്ട്
ഞാന്‍ ചെല്ലുന്നത് അടി തടവു പഠിക്കാനാണെന്ന് !
ഞാനെന്റെ പേര് തന്നെ മാറ്റണമെന്ന് !!
എല്ലാം എനിക്കിവിടെ ഭാരമാവുകയാണ്
എടുത്താല്‍ പൊങ്ങാത്ത ഈ തല

നിറവയര്‍ കീറി പുറത്തെടുത്ത കുഞ്ഞിന്റെ ജഡം -
കാണാന്‍ പാടില്ലാത്ത ഈ കണ്ണുകള്‍
പീഢിപ്പിക്കപ്പെടുന്ന സോദരിമാരുടെ രോദനം -
കേള്‍ക്കാന്‍ പാടില്ലാത്ത ഈ ചെവികള്‍
അരുതെന്നുരിയാടാന്‍ ധൈര്യം നഷ്ടപ്പെട്ട നാക്ക്
തുമ്മിയാല്‍ തെറിക്കുന്ന ഈ മൂക്ക്.
സുറയ്യാ........
സത്യം പറയൂ, നീയെന്തിനിത് ചെയ്തൂ ?
എവിടെ, നിന്റെ സ്തോത്രങ്ങള്‍ പാടാറുണ്ടായിരുന്ന ആരാധകര്‍
എപ്പോഴെങ്കിലും നീയവരുടെ മുന്നില്‍ ചെന്നുപെട്ടാല്‍
ഒഴിഞ്ഞുമാറുന്നത് കാണുമ്പോള്‍
നിനക്ക് ദുഃഖം തോന്നാറുണ്ടോ !?
അവരിപ്പോഴും പറയാറുണ്ടോ -
നിനക്കിത് വേണ്ടായിരുന്നെന്ന്
നിറതിങ്കള്‍ തോല്‍ക്കുന്ന മുഖത്തൊരു നറുപുഞ്ചിരികൊണ്ടണ്‍്
നീയവര്‍ക്ക് മറുപടി കൊടുക്കാറുണ്ടോ ? 

മഹമൂദ് ചേന്ദമംഗല്ലുര്‍ muzhumikkaatha paattu

പോയൊരുന്മാദത്തിന്‍ നിഴലില്‍,
പാതിനിര്‍ത്തിയൊരീ ഗാനശകലം
മുഴുമിച്ചോട്ടെ !
ഒരു ജന്മത്തിന്‍ ദു:ഖങ്ങളൊക്കെയും
ഒരു ചുംബനത്തിലലിയിച്ചൊന്നുണര്‍ന്നാറെ,
ഒരു ജന്മത്തിന്‍ പാപങ്ങളൊക്കെയും
ഒരു സംഗമത്തിലലിയിച്ചൊന്നെണീറ്റാറെ.
പിന്നെ,
പകലന്തിയോളമെന്‍ പതിതചിത്തത്തിന്റെ വിളികളും,
ഇടനെഞ്ചു പൊട്ടിക്കുമാറുതിര്‍ന്നുയരുന്ന വിളികളും,
പിന്നെ,
ഞാന്‍ നടന്നെത്തിയ,
ഞാന്‍ തിരിഞ്ഞോടിയ,
വഴികളിലിട്ടേച്ചു പോയൊരെന്‍ മോഹവും ഗര്‍വ്വവും.
ഇതു സത്യം
(സത്യമല്ലെന്റെ ദു:ഖം)
ഞാനന്നാ ദു:ഖാര്‍ദ്രിയില്‍
വാനവും ഭൂവും പോലും മറന്നും
സ്വന്തം നാദത്തെ മൌനത്തീയിലെരിച്ചും,
ഒരിയ്യാംപാറ്റ പോലെന്റെ കബന്ധത്തെ
താരാട്ടിയുറക്കിയും, നാളുകള്‍ കഴിച്ചതും
ഇരുട്ടിന്‍ തുരുത്തിലെന്‍ ഗാനത്തെയൊളിപ്പിച്ച-
ന്നുണരാതിരുന്നതും..........
നേരമായ്,
ഇനിയങ്ങോട്ടുറക്കം മതിയാക്കാം
നാളത്തെ പ്രഭാതത്തില്‍
തുകില്‍കൊട്ടിടാനായി-
പ്പാതിനിര്‍ത്തിയൊരീഗാനശകലം....മുഴുമിച്ചോട്ടെ !!





നിങ്ങളുടെ അഭിപ്രായം

മഹമൂദ് ചേന്ദമംഗല്ലുര്‍ ..oru pranaya gaanam


ആകാശമോ അലയാഴിയോ
ആരുനിനക്കേകീ നീലരാഗം,
ആത്മാവില്‍ പകരും
അനുഭൂതിച്ചിറകില്‍,
ആനന്ദ നര്‍ത്തനമാടും...............
ഒരു സ്വപ്ന ബിന്ദുപോല്‍ നീയുണര്‍ന്നൂ......
ഒഴുകി നീയേതോ കിനാവുപോലെ
നിഴലില്‍, നിലാവില്‍, നീള്‍മിഴിയില്‍
തഴുകിനീയേതോ ലഹരിപോലെ
ഒരു ബാഷ്പധാരയില്‍ നീന്തീ ഞാനാ.........
നെടുവീര്‍പ്പിന്‍ തീരത്തു വന്നിരുന്നൂ.............
ഇരുള്‍ മൂടിയെങ്ങും,
നീ മാത്രമെന്നും
മറയാത്ത ചന്ദ്രികയായിരുന്നൂ...............
ജന്മം വ്യര്‍ത്ഥമായ് തീര്‍ന്നിരുന്നൂ............
മരണത്തിന്നായിക്കൊതിച്ചിരുന്നൂ,
എന്നില്‍ ദു:ഖമൊരുക്കിയ യാഗാഗ്നി
എന്നെ ദഹിപ്പിക്കാറായിരുന്നൂ
ഒരു പുനര്‍ജന്മത്തിന്നോര്‍മ്മ പോലും
വിടരാത്ത പൂവു പോലായിരുന്നൂ...........
വന്ധ്യ മോഹങ്ങളെത്താലോലിച്ചീടുമ്പോള്‍
മുന്തിരിച്ചാറു നീ നല്കീ.......!