സ്വയം തീർത്ത തുരുത്തിൽ ഇരുന്നു കൊണ്ട്
വിശ്വസാഹോദര്യത്തെ പറ്റി
പ്രസംഗിക്കുന്നുണ്ട് ഒരു കവി
മൂന്നാം നിലയിൽ - മട്ടുപ്പാവിൽ
മൂന്നു ദിശയിലും കണ്ണോടിച്ചിട്ടും
'പച്ചപ്പൊ'ന്നും കാണാതെ ദു:ഖിക്കുന്നുണ്ടയാൾ
മുറിക്കുള്ളിലെ
ബോണ്‍സായ് മരങ്ങൾ നോക്കി
ചെറുതായിപ്പോയ ലോകത്തെ പറ്റി
നെടുവീർപ്പിടുന്നുന്നുണ്ടയാൾ !
'എനിക്കിത്തിരി ദു:ഖങ്ങൾ തരാമോ -
കാവ്യദേവതക്കു കാണിയ്ക്ക വെക്കാനെന്നു
വിലപിക്കുന്നുണ്ടയാൾ !
ദാരിദ്ര്യം , രോഗം , വിരഹം , ആഘാതങ്ങൾ ഒന്നും
അനുഭവിക്കാൻ അവസരം കിട്ടാഞ്ഞത് കൊണ്ടാണ്
മോഹഭംഗങ്ങളെ പറ്റി
ഹൃദയസ്പർശിയായൊരു കവിത എഴുതിയത് .
ഇന്ന് വൈകീട്ട് ടൌണ്‍ ഹാളിൽ
ആരാധകരൊരുക്കുന്ന സ്വീകരണ ചടങ്ങിൽ
അവാർഡ് ലഭിച്ച തന്റെയാ കവിത ചൊല്ലുമ്പോൾ
ഏതുടുപ്പ് ധരിക്കണമെന്ന ആശയക്കുഴപ്പത്തിൽ
ആണെന്റെ പ്രിയപ്പെട്ട കവി !
വിശ്വസാഹോദര്യത്തെ പറ്റി
പ്രസംഗിക്കുന്നുണ്ട് ഒരു കവി
മൂന്നാം നിലയിൽ - മട്ടുപ്പാവിൽ
മൂന്നു ദിശയിലും കണ്ണോടിച്ചിട്ടും
'പച്ചപ്പൊ'ന്നും കാണാതെ ദു:ഖിക്കുന്നുണ്ടയാൾ
മുറിക്കുള്ളിലെ
ബോണ്‍സായ് മരങ്ങൾ നോക്കി
ചെറുതായിപ്പോയ ലോകത്തെ പറ്റി
നെടുവീർപ്പിടുന്നുന്നുണ്ടയാൾ !
'എനിക്കിത്തിരി ദു:ഖങ്ങൾ തരാമോ -
കാവ്യദേവതക്കു കാണിയ്ക്ക വെക്കാനെന്നു
വിലപിക്കുന്നുണ്ടയാൾ !
ദാരിദ്ര്യം , രോഗം , വിരഹം , ആഘാതങ്ങൾ ഒന്നും
അനുഭവിക്കാൻ അവസരം കിട്ടാഞ്ഞത് കൊണ്ടാണ്
മോഹഭംഗങ്ങളെ പറ്റി
ഹൃദയസ്പർശിയായൊരു കവിത എഴുതിയത് .
ഇന്ന് വൈകീട്ട് ടൌണ്‍ ഹാളിൽ
ആരാധകരൊരുക്കുന്ന സ്വീകരണ ചടങ്ങിൽ
അവാർഡ് ലഭിച്ച തന്റെയാ കവിത ചൊല്ലുമ്പോൾ
ഏതുടുപ്പ് ധരിക്കണമെന്ന ആശയക്കുഴപ്പത്തിൽ
ആണെന്റെ പ്രിയപ്പെട്ട കവി !