Wednesday, October 17, 2012

1991 അന്ന് ഖത്തറില്‍ എമിഗ്രേഷന്‍ വകുപ്പില്‍ ടൈപിസ്റ്റ്‌ ആയി ജോലി. നോക്കുന്നു. മലയാളിയായി ഞാന്‍ ഒരുത്തന്‍ മാത്രം. സൂഖുല്‍ അലിയിലെ പുതിയ ഓഫീസ് കെട്ടിടത്തില്‍ മാറി ഏറെ കഴിയും മുന്‍പ്, residens permit - ഇഖാമ - കമ്പ്യൂട്ടറില്‍ ആക്കുന്ന സംരംഭം . .ദിവസവും കൌണ്ടറില്‍ വാങ്ങി വെക്കുന്ന നൂറുക്കണക്കിനു പാസ്പോര്‍ട്ടില്‍ ഇഖാമ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ - അതും അറബി ഭാഷയില്‍ - ഞാനടക്കം അഞ്ചാറു പേര്
 മാത്രം,ബാക്കിയുള്ളവരൊക്കെ സുഡാനികള്‍....ആയിരക്കണക്കിന് പ്രവാസികളുടെ ജീവിതം കൊണ്ടുള്ള കളി .മാസങ്ങള്‍ കഴിഞ്ഞിട്ടും തന്റെ പാസ്പോര്‍ട്ട് എവിടെയാണെന്ന് പോലും അറിയാതെ , അത്യാവശ്യങ്ങള്‍ക്ക് നാട്ടിലൊന്നു പോവാന്‍ സാധിക്കാതെ നട്ടം തിരിയുന്നു പലരും ...ഉച്ചക്ക് ശേഷം ഓവര്‍ ടൈം ചെയ്യും. ..അങ്ങനെയിരിക്കുമ്പോള്‍ നാലഞ്ചു ദിവസം തുടര്‍ച്ചയായി ഓഫീസിന്റെ പടിക്കല്‍ മുഖത്ത്, ഖനീഭവിച്ച ദുഖവുമായി ഒരു മനുഷ്യനെ കാണുന്നു.എന്തൊക്കെയോ പറയണമെന്നുണ്ട് ആ പാവത്തിന്.ഒടുക്കം ഒരു വൈകുന്നേരം , ഞാന്‍ ചോദിച്ചപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു..വിതുമ്പലിനിടയില്‍ അയാള്‍ പറഞ്ഞു തീര്‍ത്തു ....മൂന്നു മാസമായി പാസ്പോര്‍ട്ട് ഇവിടെ കൊടുത്തിട്ട് , ഇപ്പോള്‍ അച്ഛന് സുഖമില്ലെന്നും മരിക്കും മുന്പ് എന്നെയൊന്നു കാണണമെന്നും പറയുന്നു...സാര്‍ - ആ വിളി അന്നും ഇന്നും എനിക്ക് അരോചകമാണ് ....... ഞാനെന്റെ ഓഫീസറോട് സംസാരിച്ചു .ഹൃദയമുള്ള ആ മനുഷ്യന്‍ അയാളെ വിളിപ്പിച്ചു , ഒപ്പം അന്ന് ജോലിക്ക് ഹാജരായ മുഴുവന്‍ ആളും - കേണല്‍ റാങ്കിലുള്ള ഹസ്സന്‍ യാഖൂബ് എന്ന ആ വലിയ മനുഷ്യനടക്കം പരതി അവസാനം ആ പാവത്തിന്റെ പാസ്പോര്‍ട്ട് കണ്ടെത്തി. ഇഖാമ അടിച്ചു നിറഞ്ഞ കണ്ണുമായി ആ മനുഷ്യന്‍ പോയി .....പിന്നീട് മാസങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ സൂഖ് ഫാലയില്‍ വെച്ച് ഒരു മനുഷ്യന്‍ എന്റെ കൈ പിടിച്ചു നിര്‍ത്തുന്നു - നിങ്ങളെന്നെ ഓര്‍ക്കുന്നോ ? അന്നും ഇന്നും ഒരാളെ പലവട്ടം കണ്ടു പരിചയപ്പെട്ടാലും എന്റെ ഓര്‍മ്മയില്‍ നില്‍ക്കില്ല .അധികം ..വിഷമിപ്പിക്കാതെ അയാള്‍ തന്നെ പറഞ്ഞു , അന്ന് എന്റെ ഇഖാമ അടിച്ചു തന്ന അന്ന് തന്നെ ഞാന്‍ നാട്ടിലേക്ക് പുറപ്പെട്ടു , അച്ഛനെ കണ്ടു , സംസാരിച്ചു , മരണ നേരത്ത് ഞാന്‍ അടുത്ത് തന്നെ ഉണ്ടായിരുന്നു , കര്‍മ്മങ്ങളൊക്കെ കഴിഞ്ഞു തിരിച്ചു വന്ന അന്ന് മുതല്‍ നിങ്ങളെ കാണാന്‍ കാത്തിരിക്കുകയായിരുന്നു , നന്ദിയുണ്ട് .... സുഹൃത്തേ .........നന്ദി പറയേണ്ടത് ഞാനാണ് , വിചാരിക്കാത്ത ഇടങ്ങളില്‍ നിന്ന് സ്നേഹവും സഹായങ്ങളും വാരിക്കോരി ലഭിക്കുമ്പോള്‍ ഞാനും നന്ദിയോടെ ഓര്‍ക്കാറുണ്ട് , നിങ്ങളെ , നിങ്ങളെപ്പോലെ പലരെയും .അറുപതു കഴിഞ്ഞിട്ടും ഒരു വിധം ആരോഗ്യത്തോടെ ഞാന്‍ ജീവിക്കുന്നത് , കഷ്ടപ്പാടും ദുരിതങ്ങളും കൊണ്ടെന്നെ ദൈവം പരീക്ഷിക്കാതിരിക്കുന്നത് , നാളെ മറ്റൊരു ലോകത്തെ ശാശ്വതമായ ജീവിതത്തെ പ്പറ്റി സ്വപ്നം കാണാന്‍ എനിക്ക് ശക്തി തരുന്നത് നിങ്ങളുടെയൊക്കെ പ്രാര്‍ഥനകള്‍ ആണ്

Monday, October 15, 2012

മഹമൂദ് ചേന്ദമംഗല്ലുര്‍ ...mezhukuthiriye patti oru kavitha


മെഴുകുതിരിയെപ്പറ്റി
കവിതയെഴുതണമെന്ന്
ഒരു കൂട്ടുകാരന്‍ ആവശ്യപ്പെടുന്നു.
തീപ്പൊരിയെങ്ങനെ
കാട്ടുതീയാവുമെന്ന്
കാണിച്ചുതരാമെന്നൊരു സുഹൃത്ത് അവകാശപ്പെട്ടിരുന്നു
ഒരു വലിയ ജന്മമെങ്ങനെ
വ്യര്‍ഥതയില്‍ ഹോമിക്കാമെന്ന്
അനുഭവിച്ചറിഞ്ഞവനാണ് ഞാന്‍
മെഴുകുതിരിയുടേത് പക്ഷേ
അത്തരമൊരു ദുരന്തമല്ല
മെഴുകുതിരിയുടേത് ഒരു ദുരന്തമേയല്ല
ആറാം ക്ലാസില്‍
സാമൂഹ്യശാസ്ത്രം പഠിപ്പിച്ചിരുന്ന ആറുമുഖന്‍ മാസ്റ്റര്‍
'വനവിഭവങ്ങളുടെ കൂട്ടത്തില്‍ മെഴുകുമുള്‍പ്പെടുന്നെന്ന്‍
പഠിപ്പിച്ചിരുന്നു
(അതുപക്ഷേ മെഴുകുതിരികളുണ്ടാക്കുന്ന മെഴുകല്ലെന്ന്
മനസ്സിലാക്കാനുള്ള സാമാന്യജ്ഞാനം
ഇന്നേത് കുട്ടിക്കുമുണ്ട്)
മെഴുകുതിരിയെപ്പറ്റി കവിതയെഴുതാനല്ല
ചൂടും വിങ്ങലുമുള്ള ഈ രാപ്പാതിയിലും
ഞാനുറങ്ങാതിരിക്കുന്നത്
മേശപ്പുറത്ത്
ഏറെ നിലവാരമുള്ളൊരു വാരികയുടെ

മുഖപ്പേജ്
'എന്റെ വോട്ട് - എന്റെ രാഷ്ട്രീയം'
കവര്‍ സ്റ്റോറി
കവര്‍പേജില്‍ കൊടുത്ത ചിത്രങ്ങളില്‍
കറുത്ത ഫ്രെയിം കണ്ണടയും കഷണ്ടിയുമുള്ള മുഖം
ഈ മുഖം എനിക്കപരിചിതമല്ലല്ലോ
ഓര്‍മകള്‍
എഴുപതുകളുടെ അവസാനത്തിലേക്ക്
വയനാട്ടില്‍ - എന്റെ വാടകമുറിയില്‍
ഉറക്കം അന്യംനിന്നൊരു ശരത്‍ക്കാല രാത്രി
നിറഞ്ഞ നിലാവില്‍
നനുത്ത മഞ്ഞില്‍
ദൂരെ അമ്പുകുത്തിമല
കാറ്റിന് കാപ്പിപ്പുക്കളുടെ സുഗന്ധം
ഏതു ശിലാഹൃദയത്തിലും കവിതയുറയുന്ന
ധന്യ നിമിഷങ്ങള്‍
..............................................
താടകയമ്പേറ്റേറെ അംഗഭംഗങ്ങള്‍ വന്നു
പാറയായ് കിടക്കുന്നു അമ്പുകുത്തിയായ് .. ദൂരെ
ജ്വലിച്ച കാമത്തിന്റെ രക്തസാക്ഷിയാമവള്‍
വിളിപ്പൂ മഞ്ഞിന്‍ വിരി പുതച്ചു മയങ്ങിടാന്‍
എന്നെ മദോന്‍മത്തനാക്കിയൊരിളം കാറ്റില്‍
എങ്ങനെത്തിരിച്ചെത്തീ വയല്‍നാടേ നിന്‍ഗന്ധം?
ആയിരം കാപ്പിപ്പൂക്കള്‍ തന്നുയിര്‍ കവര്‍ന്നെടു-
ത്താനന്ദ നൃത്തം ചെയ്ത മന്ദമാരുത ഗര്‍വ്വം!
എഴുതി മുഴുമിപ്പിച്ചില്ല
വാതിലില്‍ മുട്ടുന്നതാരെന്നൂഹിക്കാം
വൈകുന്നേരം അമ്പലവയലങ്ങാടിയില്‍ കണ്ടപ്പോള്‍
കവി സുഹൃത്ത് പറഞ്ഞിരുന്നു-
ഇന്നൊരതിഥി വരുമെന്ന്,
ആരെന്നുമെന്തിനെന്നും അന്വേഷിക്കേണ്ടെന്ന്,
പുലരും മുമ്പയാള്‍ പോകുമെന്നും
അകത്തേക്ക് കടന്നുവന്നതീമുഖം
വാരികയുടെ പുറംതാളില്‍ ഞാന്‍ കണ്ട അതേ മുഖം
ക്ഷീണിച്ചിരുന്നു
കണ്ണുകളില്‍ ഇപ്പോഴത്തേതിനേക്കാള്‍ തീക്ഷ്ണത
ഏറെ നേരം കവിത ചൊല്ലിത്തന്നു.
ഞാനെഴുതുന്ന പൊട്ടക്കവിതകള്‍ പോലെയല്ല
തപ്പും തുടിയും താളവുമീണവുമുള്ളവ
ശാന്ത - കിരാതവൃത്തം - കാട്ടാളന്‍
മുഴങ്ങുന്ന ശബ്ദത്തില്‍
മുഖത്തുനിന്ന് കണ്ണെടുക്കാതെ കേട്ടുനിന്നു
തീപ്പൊരികള്‍ കാട്ടുതീയാവുന്ന നാളുകള്‍
അന്നയാളുടെ സ്വപ്നമായിരുന്നു
കിഴക്കുദിച്ച ചുവന്ന നക്ഷത്രത്തെപ്പറ്റി
ഗ്രാമങളില്‍ വിമോചിത മേഖലകളുണ്ടാക്കി
നഗരങ്ങളെ വളയുന്നതിനെപ്പറ്റി
പറയാന്‍ തുടങ്ങുമ്പോഴേ ഞാന്‍ തടഞ്ഞു.
എനിക്കതിലൊന്നും വിശ്വാസമില്ലെന്ന്
ഇവിടെയിതൊന്നും നടക്കാന്‍ പോവില്ലെന്ന്
ഞാനെന്റെ
പൊട്ടക്കവിതകളും കൊച്ചു സ്വപ്നങ്ങളുമായി
കഴിഞ്ഞുകൊള്ളാമെന്ന്
ഇന്ന്
കവര്‍ സ്റ്റോറിയിലെ അവസാന പേജുകളില്‍
അയാള്‍ കുറിച്ചിട്ടതും ഇതൊക്കെത്തന്നെ
എനിക്ക്
സ്വപ്നം കാണാനൊരു രണ്ടാം പിറവിയെങ്കിലുമുണ്ട്
ഉരുകിയുരുകി
സ്വയം ഇല്ലാതാവുന്ന
മെഴുകുതിരികള്‍ പുനര്‍ജനിക്കാറുണ്ടോ ആവോ? 

മഹമൂദ് ചേന്ദമംഗല്ലുര്‍ ..bhoomiyil samaadhaanam

ഞാനെന്റെ മുഖം കണ്ടു നിദ്രയില്‍,
ഞെട്ടിപ്പോയി-
താരെന്റെ മുഖം നൊക്കിയെറിഞ്ഞീ കൈബോംബുകള്‍
ഞാനുറങ്ങയായിരുന്നെത്രയോ യുഗങ്ങളായ്‌
മാനവസംസ്കാരങ്ങള്‍ വെണ്ണീറായ്‌ പതിയ്‌ക്കുമ്പോള്‍.
എത്രജന്മങ്ങള്‍ കഴിഞ്ഞെനിക്കെന്‍ മുഖം മാറി

മിത്രങ്ങള്‍ ശത്രുക്കളായ്‌
ജീവിതം നരകമായ്‌
ജൂഡാസും പിലാത്തോസും ഗൊഡ്‌സേയും ജീവിക്കുമ്പൊള്‍
ഗാന്ധിയും ശ്രീ യേശുവും മരിച്ചേ മതിയാകൂ!
പോരടിച്ചമേരിക്ക,
ജപ്പാനും ജര്‍മനിയും പാരിനെ ജയിക്കുമ്പൊള്‍
നോക്കി നില്‍ക്കാന്‍ വയ്യല്ലോ
ആറ്റത്തെ കൈകുമ്പിളില്‍ പിളര്‍ത്തി
പൊട്ടിച്ചിരിച്ചാര്‍ത്തവര്‍ പ്രഖ്യാപിച്ചു...
ഭൂമിയില്‍ സമാധാനം!!
കാലത്തിന്‍ ചൂടേറ്റാലും കരിയാവ്രണങ്ങളും
തോരാത്ത കണ്ണീരിന്റെ ഗദ്ഗദങ്ങളും ബാക്കി.
ലോകത്തിന്‍ മന:സാക്ഷി
നാഗസാക്കിയില്‍ വെച്ചാ-
ണീപിലാത്തോസിന്‍ മക്കള്‍ ചോരയില്‍ മുക്കികൊന്നു!

മഹമൂദ് ചേന്ദമംഗല്ലുര്‍

]mt¡Pv Sqdn ZnÃn ImWm³ t]mbn. 
Bb Imew BtcmKyapŶv
Bcms³d \m«n ]WnsbSp¯p Imew Ign¨p
Xncn¨p\m«nse¯nbt¸mgmWv HmÀ¯Xv
CXphsc kz´w \mSp I¬SnÃ
FdWmIpf¯n\v sX¡pÅ tIcfw t]mepw I¬SnÃ
BZyw C{µ{]kvYw ImWmw
]St¨m³ klmbn¨mÂ
Xncphs´mchpw I\ymIpamcnbpsams¡ ]n¶oSv
Iq«n\v \tc{µ³ amsj In«n
s]³j³ ]änb Cw¥ojv s{]m^kÀ
\Ã BtcmKyw, sNdp¸w
amsj Iq«n\v In«nbXv `mKyw
c¬p Znhkw sIm¬Sv ZnÃn I¬Sp Ignªp!
C\n tKmÄU³ {Sbm¦nfneqsSsbmtcm« {]Z£nWw
eIvjzdn _ÊnÂ, tKmX¼p hbepIfneqsS
aWn¡qdpIÄ \ofp¶ bm{X
HSp¡w ab¡¯n\nSbn tI«p
hrµmh³ 
FÃmhcpw Cd§pt¼mÄ amjv \nÀ_\v[n¨p
ChnsS "A§\s¯' {]iv\sam¶panÃ
]gsbmcp KpcphmbqtcmÀabn ]dªp. th¬S amtj
A©mw ¢mkn aebmfw amjv sNmÃn¯¶
hrµmh\w a\Ênep¬Sv
IÅIrjvW\pw tKm]nIamcpw Hs¡ þ AXpaXn
amjv s]s«¶v Xncn¨ph¶p.
F´mamtj... C{XthKw
aXnbmbn
t£{X¯nse¯nbt¸mÄ `P\ \S¡p¶p
H¸ancp¶p. bm{´nIambn
`P\¡v tijw apJy ]ptcmlnXs³d {]`mjWw
\n§fpsS F´`ojvThpw km[n¡pw
Ignhn\\pkcn¨v ImWn¡bnSmw
e£w sXm«v Xmtgm«p Bbncw hsc AbmÄ ]dªp
Bbnc¯n Xmgv¶nà þ Rm\§pt]m¶p
]ns¶ aYpcm\Kc¯nÂ
amjv \nÀ_\v[n¨pþ ChnsS \n§sf ]Ånbpap¬Sv
F\n¡dnbmwþ
B aqs¶®¯nsemsc®atÃ
Cd§mwþ Zmln¡p¶p, Hcp seÊn IpSn¡mw
_Ên \n¶nd§pt¼mÄ Imepsh¡m³ kvYeanÃ.
NmWIwþ a\pjycpsSbpw ]ip¡fpsSbpw
Xncn¨p Ibdn
_Ên ap³koänencp¶p t\m¡nbm ImWmw
Hmtcm ]¯p hmc hn«pw tXm¡pambn
t]menkvþ 
AtXm ]«mfw Xs¶tbm?
HäaXnen\ncp]pd¯pambn A¼ehpw ]Ånbpw
sXmgpXphcp¶ `IvXs³dbpÅnepw
kmjvSmwKw {]Wan¡p¶ hnizmknbpsSbpÅnepw
`oXn AtXm AaÀjtam
ChnsSbpw ]mT]pkvXI§fpsS H¶mw t]PnÂ
A¨Sn¨p hcmdp¬tSm Bthm...
"`mcXw Fs³d \mSmWvþ
FÃm `mcXobcpw Fs³d ktlmZco ktlmZc³amcmW vv

മഹമൂദ് ചേന്ദമംഗല്ലുര്‍ ..kamalaa surayya

[ കമലാ സുരയ്യ യാത്രയായി. അവരുടെ തീരുമാനങ്ങള്‍ -എഴുത്തിലായാലും ജീവിതത്തിലായാലും അവരുടെ മാത്രമായിരുന്നു. ചരമക്കുറിപ്പുകളെഴുതി കാത്തിരിക്കുന്ന പത്രക്കാരെപ്പോലും പറ്റിച്ചു പാതിരാ കഴിഞ്ഞവര്‍ പടിയിറങ്ങിയപ്പോള്‍ ഒരുപാടു സമസ്യകള്‍ ബാക്കിയാവുന്നു. മതംമാറ്റമെന്ന കടുംകൈ ചെയ്യുമ്പോഴും 'അ'സാംസ്കാരിക കേരളം അവരോട് പ്രതികരിച്ചത് വിവാദങ്ങളിലൂടെയായിരുന്നു. ഭീകരവാദത്തിന്റെ മറുപേരായി ചിത്രീകരിക്കപ്പെട്ടവരുടെ കൂട്ടത്തിലേക്കായിരുന്നില്ലേ അവര്‍ ചെന്നത്. ആ പശ്ചാത്തലത്തിലെഴുതിയതാണീ കവിത. ]

സുറയ്യാ....................
ഏത് നരക കേദാരങ്ങള്‍ കാട്ടി
ഭീഷണിപ്പെടുത്തിയപ്പോഴാണ്
സ്വര്‍ഗ്ഗ സൌഭാഗ്യങ്ങള്‍ പറഞ്ഞു പ്രലോഭിപ്പിച്ചിട്ടാണ്
നീയീ കടുംകൈ ചെയ്തത് ?
എന്തൊക്കെ നീ നഷ്ടപ്പെടുത്തി !
എന്തെങ്കിലും നേടാനായോ നിനക്ക് ?
ഇന്നലെ, എന്റെ സെക്യുലര്‍ സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞു
താടിയും തലപ്പാവും വെച്ചൊരു മത പുരോഹിതന്‍
വശീകരിച്ചു വീഴ്ത്തിയതാണ് നിന്നെയെന്ന്
നിന്നെ അറിയാമായിരുന്നതുകൊണ്‍് ഞാനത് വിശ്വസിച്ചില്ല.
നിന്നെ മനസ്സിലാക്കാന്‍ പറ്റാത്തതുകൊണ്‍്
ഞാനത് നിഷേധിച്ചുമില്ല
നിന്റെ വരികളിലെ നേരും നുണയും തിരിച്ചറിയാന്‍
ഞങ്ങള്‍ക്കാവില്ല
കഥകളിലെ കഥയേതെന്നും ജീവിതമേതെന്നും
എന്നും ഒരു ദുരൂഹതയായിരുന്നല്ലോ നീ
നീ തന്നെ ഒരു സമസ്യയാണല്ലോ -
ഇന്നും..........എന്നും.
സുറയ്യാ.....................


ഞാനെന്നെപ്പറ്റി പറയട്ടെ
ജന്‍മം കൊണ്‍ടെനിക്ക് വീണു കിട്ടിയ
സൌഭാഗ്യമെന്ന് ഞാനഭിമാനിച്ചിരുന്ന
പേര് പോലുമെനിക്ക് ഭാരമാവുന്നു.
വഴിയോരങ്ങളില്‍ ഞാന്‍ നടന്നു നീങ്ങുമ്പോള്‍
എന്റെ ചുവടുവെയ്പുകള്‍ക്ക് പിറകെ
പതുങ്ങിയ കാലൊച്ചകള്‍
അവരെന്നെ പിന്തുടരുകയാണ്
മത പാഠശാലകളില്‍ ഞാനുരുവിട്ടു പഠിച്ചതൊക്കെ
ഭീകരതയാണെന്ന് !
പള്ളി മിനാരങ്ങളില്‍ നിന്ന്
സമാധാനത്തിലേക്ക് വരൂ എന്ന വിളികേട്ട്
ഞാന്‍ ചെല്ലുന്നത് അടി തടവു പഠിക്കാനാണെന്ന് !
ഞാനെന്റെ പേര് തന്നെ മാറ്റണമെന്ന് !!
എല്ലാം എനിക്കിവിടെ ഭാരമാവുകയാണ്
എടുത്താല്‍ പൊങ്ങാത്ത ഈ തല

നിറവയര്‍ കീറി പുറത്തെടുത്ത കുഞ്ഞിന്റെ ജഡം -
കാണാന്‍ പാടില്ലാത്ത ഈ കണ്ണുകള്‍
പീഢിപ്പിക്കപ്പെടുന്ന സോദരിമാരുടെ രോദനം -
കേള്‍ക്കാന്‍ പാടില്ലാത്ത ഈ ചെവികള്‍
അരുതെന്നുരിയാടാന്‍ ധൈര്യം നഷ്ടപ്പെട്ട നാക്ക്
തുമ്മിയാല്‍ തെറിക്കുന്ന ഈ മൂക്ക്.
സുറയ്യാ........
സത്യം പറയൂ, നീയെന്തിനിത് ചെയ്തൂ ?
എവിടെ, നിന്റെ സ്തോത്രങ്ങള്‍ പാടാറുണ്ടായിരുന്ന ആരാധകര്‍
എപ്പോഴെങ്കിലും നീയവരുടെ മുന്നില്‍ ചെന്നുപെട്ടാല്‍
ഒഴിഞ്ഞുമാറുന്നത് കാണുമ്പോള്‍
നിനക്ക് ദുഃഖം തോന്നാറുണ്ടോ !?
അവരിപ്പോഴും പറയാറുണ്ടോ -
നിനക്കിത് വേണ്ടായിരുന്നെന്ന്
നിറതിങ്കള്‍ തോല്‍ക്കുന്ന മുഖത്തൊരു നറുപുഞ്ചിരികൊണ്ടണ്‍്
നീയവര്‍ക്ക് മറുപടി കൊടുക്കാറുണ്ടോ ? 

മഹമൂദ് ചേന്ദമംഗല്ലുര്‍ muzhumikkaatha paattu

പോയൊരുന്മാദത്തിന്‍ നിഴലില്‍,
പാതിനിര്‍ത്തിയൊരീ ഗാനശകലം
മുഴുമിച്ചോട്ടെ !
ഒരു ജന്മത്തിന്‍ ദു:ഖങ്ങളൊക്കെയും
ഒരു ചുംബനത്തിലലിയിച്ചൊന്നുണര്‍ന്നാറെ,
ഒരു ജന്മത്തിന്‍ പാപങ്ങളൊക്കെയും
ഒരു സംഗമത്തിലലിയിച്ചൊന്നെണീറ്റാറെ.
പിന്നെ,
പകലന്തിയോളമെന്‍ പതിതചിത്തത്തിന്റെ വിളികളും,
ഇടനെഞ്ചു പൊട്ടിക്കുമാറുതിര്‍ന്നുയരുന്ന വിളികളും,
പിന്നെ,
ഞാന്‍ നടന്നെത്തിയ,
ഞാന്‍ തിരിഞ്ഞോടിയ,
വഴികളിലിട്ടേച്ചു പോയൊരെന്‍ മോഹവും ഗര്‍വ്വവും.
ഇതു സത്യം
(സത്യമല്ലെന്റെ ദു:ഖം)
ഞാനന്നാ ദു:ഖാര്‍ദ്രിയില്‍
വാനവും ഭൂവും പോലും മറന്നും
സ്വന്തം നാദത്തെ മൌനത്തീയിലെരിച്ചും,
ഒരിയ്യാംപാറ്റ പോലെന്റെ കബന്ധത്തെ
താരാട്ടിയുറക്കിയും, നാളുകള്‍ കഴിച്ചതും
ഇരുട്ടിന്‍ തുരുത്തിലെന്‍ ഗാനത്തെയൊളിപ്പിച്ച-
ന്നുണരാതിരുന്നതും..........
നേരമായ്,
ഇനിയങ്ങോട്ടുറക്കം മതിയാക്കാം
നാളത്തെ പ്രഭാതത്തില്‍
തുകില്‍കൊട്ടിടാനായി-
പ്പാതിനിര്‍ത്തിയൊരീഗാനശകലം....മുഴുമിച്ചോട്ടെ !!





നിങ്ങളുടെ അഭിപ്രായം

മഹമൂദ് ചേന്ദമംഗല്ലുര്‍ ..oru pranaya gaanam


ആകാശമോ അലയാഴിയോ
ആരുനിനക്കേകീ നീലരാഗം,
ആത്മാവില്‍ പകരും
അനുഭൂതിച്ചിറകില്‍,
ആനന്ദ നര്‍ത്തനമാടും...............
ഒരു സ്വപ്ന ബിന്ദുപോല്‍ നീയുണര്‍ന്നൂ......
ഒഴുകി നീയേതോ കിനാവുപോലെ
നിഴലില്‍, നിലാവില്‍, നീള്‍മിഴിയില്‍
തഴുകിനീയേതോ ലഹരിപോലെ
ഒരു ബാഷ്പധാരയില്‍ നീന്തീ ഞാനാ.........
നെടുവീര്‍പ്പിന്‍ തീരത്തു വന്നിരുന്നൂ.............
ഇരുള്‍ മൂടിയെങ്ങും,
നീ മാത്രമെന്നും
മറയാത്ത ചന്ദ്രികയായിരുന്നൂ...............
ജന്മം വ്യര്‍ത്ഥമായ് തീര്‍ന്നിരുന്നൂ............
മരണത്തിന്നായിക്കൊതിച്ചിരുന്നൂ,
എന്നില്‍ ദു:ഖമൊരുക്കിയ യാഗാഗ്നി
എന്നെ ദഹിപ്പിക്കാറായിരുന്നൂ
ഒരു പുനര്‍ജന്മത്തിന്നോര്‍മ്മ പോലും
വിടരാത്ത പൂവു പോലായിരുന്നൂ...........
വന്ധ്യ മോഹങ്ങളെത്താലോലിച്ചീടുമ്പോള്‍
മുന്തിരിച്ചാറു നീ നല്കീ.......! 

മഹമൂദ് ചേന്ദമംഗല്ലുര്‍ ...ormma, churam kayariyum irangiyum

1979 ...വയനാട്ടിലേക്ക് പി.എസ.സി നിയമനം കിട്ടി പോവുമ്പോള്‍ മനസ്സ് നിറയെ സന്തോഷമായിരുന്നു . ചുരം കയറി ബത്തേരിക്കുള്ള വഴിയില്‍ , ബത്തേരി നിന്ന് അമ്പലവയലിലെക്കുള്ള വഴിയില്‍ വലതു വശത്തെ വിന്‍ഡോ സീറ്റില്‍ ഇരിക്കണം , വെറുതെ കണ്ണോടിച്ചാല്‍ കാണാം , നീണ്ടു മലര്‍ന്നു കിടക്കുന്ന ഭീമനൊരു സ്ത്രീ രൂപം ..അമ്പുകുത്തി മല....മുലകള്‍ അമ്പ്‌ കൊണ്ട് മുറിച്ച്ചെടുക്കപ്പെട്ട താടകയാണ് അതെന്നു സങ്കല്പം ..... 
ഇടക്കല്‍ ഗുഹകള്‍ കിടക്കുന്നത് ആ മലയുടെ ഗര്ഭത്തിലാണ്. അമ്പു കുത്തിയുടെ സൌന്ദര്യം മുഴുവനറിയാന്‍ ആനപ്പാറ സ്കൂളിന്റെ വരാന്തയില്‍ സന്ധ്യാനേരത്ത് നിന്ന് നോക്കണം ,ജീവിതത്തില്‍ കവിതയെഴുതാത്ത ഞാന്‍ പോലും കവിതയെഴുതി ..........'...താടക ,അമ്പേറ്റു , ഏറെ അംഗഭംഗങ്ങള്‍ വന്നു , പാറയായ് കിടക്കുന്നൂ, 'അമ്പുകുത്തിയായ് , ദൂരെ ! .....ജ്വലിച്ച കാമത്തിന്റെ രക്തസാക്ഷിയാമവള്‍ , വിളിപ്പൂ ...മഞ്ഞിന്‍ വിരി പുതച്ചു മയങ്ങിടാന്‍ ! എന്നെ മദോന്മത്തനാക്കിയോ രിളം കാറ്റില്‍ , എങ്ങനെ തിരിച്ചെത്തീ 'വയല്‍നാടെ ' നിന്‍ ഗന്ധം !! ആയിരം കാപ്പിപ്പൂക്കള്‍ തന്നുയിര്‍ കവര്‍ന്നെടു- ത്താനന്ദ നൃത്തം ചെയ്ത , മന്ദ മാരുത ഗര്‍വ്വം !! ...... .....അന്ന് സ്വല്പം കവിതയുടെ അസ്കിതയുള്ള കാലം . എനിക്ക് മാത്രമല്ല എല്ലാ മലയാളിക്കും , ഏതു അരസികനും , കവിത ഇഷ്ടമായിരുന്ന കാലമായിരുന്നു അത്. അടിയന്തിരാവസ്ഥയും തുടര്‍ന്നുള്ള നാലഞ്ചു വര്‍ഷങ്ങളും . 1975 മുതല്‍ 1980 കൂടിയുള്ള അഞ്ചാറു വര്‍ഷങ്ങള്‍ ...കടമ്മനിട്ടയും അന്നത്തെ ക്ഷോഭിക്കുന്ന യുവത്വവും പകര്‍ന്നാട്ടം നടത്തുന്ന , കവിത ജനകീയമായിത്തീര്‍ന്ന അത്തരമൊരു കാലഘട്ടം മുന്പ് ഉണ്ടായിട്ടില്ല , ഇനി ഉണ്ടാവുകയുമില്ല ..... വയനാട് ആണെങ്കില്‍ ആസുരകവിതയുടെ സ്വന്തം നാട്. എനിക്ക് മിണ്ടിപ്പറയാന്‍ കിട്ടിയത് അന്നത്തെ - ഇന്നത്തെയും - പ്രതികരിക്കുന്ന മനുഷ്യരുടെ പ്രിയപ്പെട്ട കവി..ഞാന്‍ മന:പാഠമാക്കിയ കവിതകള്‍ - ശാന്തയും കാട്ടാളനും കിരാതവൃത്തവും കുറത്തിയും അദ്ദേഹം ചോല്ലിത്തരുമ്പോള്‍ അത് വരെ കാണാത്ത അര്‍ത്ഥ തലങ്ങള്‍.....വയനാട് സാംസ്കാരിക വേദി അന്ന് മനസ്സില്‍ തീയെരിയുന്ന മനുഷ്യരുടെ കൂട്ടായ്മയായിരുന്നു . പക്ഷെ എന്റെയുള്ളിലെ ' വിശ്വാസി ' അവരെ ഇഷ്ടപ്പെട്ടെങ്കിലും അവരുടെ ആശയങ്ങള്‍ - അങ്ങനെയല്ല - സ്വപ്‌നങ്ങള്‍ - പുലരുമോ എന്ന കാര്യത്തില്‍ സംശയാലു ആയിരുന്നു. ''ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുന്നതും , വിമോചിത മേഖലകള്‍ രൂപം കൊള്ളുന്നതും ജനകീയ ചൈന സഹായത്തിനു വരുന്നതും ഒക്കെ വെറും 'ഉട്ടോപ്യന്‍ സ്വപ്‌നങ്ങള്‍ ' എന്ന് ഞാന്‍ കരുതി. ഞാനത് എന്റെ കവിസുഹൃത്തിനോട് തുറന്നു പറഞ്ഞു ................ആയിടക്കാണ് ഞാന്‍ ഒറ്റയ്ക്ക് കഴിയുന്ന റൂമിലേക്ക്‌ കവി വിളിച്ചു പറഞ്ഞ ആള്‍ രാത്രി വൈകീട്ട് കയറി വരുന്നത്. മുറിയിലെ കട്ടില്‍ ഞാനയാള്‍ക്ക് കൊടുത്തു . താഴെ ഞാനും ....എന്റെ കമ്പിളിപ്പുതപ്പ്‌ ഞാന്‍ കൊടുത്തില്ല .സിമന്റിട്ട നിലത്തു പേപ്പര്‍ വിരിച്ചു കിടക്കുമ്പോള്‍ എനിക്കൊരു ധൈര്യത്തിന് ! .കാലത്ത് അധികമാരും കാണും മുന്പ് എനിക്ക് ഊരും പേരും നാടും അറിയാത്ത ആ മനുഷ്യന്‍ പോവുകയും ചെയ്തു ...........................വര്‍ഷം ഒന്നു കഴിഞ്ഞു. കോഴിക്കോട് നഗരാതിര്‍ത്തിയിലെ ഒരു സ്കൂളിലേക്ക് ട്രാന്‍സ്ഫര്‍ ആയി ഞാന്‍. ഞാന്‍ ലീവിലായിരുന്നു ഒരു ദിവസം . പിറ്റേന്ന് സ്കൂളില്‍ എത്തിയപ്പോള്‍ ഹെഡ് മാസ്റ്ററും മറ്റു സഹപ്രവര്‍ത്തകരും കാത്തിരിക്കുകയായിരുന്നു എന്നെ. '' മാഷേ .....സര്‍ക്കിള്‍ ഇന്‍സ്പെക്ട്ടരുടെ ഓഫീസ്സില്‍ നിന്ന് മഫ്ട്ടിയില്‍ ഒരാള്‍ വന്നിരുന്നു, നിങ്ങളെ അന്യെഷിച്ചിരുന്നു .....'' ഞാന്‍ പോയി , അവിടെ എന്നെ അന്യെഷിച്ചത് എന്തിനെന്നറിയാന്‍ ....പാസ്പോര്‍ട്ടിന് അപേക്ഷിച്ചിരുന്നു ഞാന്‍ , അതിന്റെ വെരിഫിക്കേഷന്‍ ആണോ എന്നറിയാന്‍.......... നോക്കുമ്പോള്‍ സംഗതി ഗൌരവമുള്ളതാണ് . ഇരിക്കാന്‍ പറഞ്ഞു എന്നോട് , പിന്നെ ചോദ്യങ്ങള്‍ ...'' മാഷ്‌ സി.പി.ഐ.ML ആയിട്ട് വല്ല ബന്ധവുമുണ്ടോ ? വയനാട് സാംസ്കാരിക വേദിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ , കവി മാഷ്‌ നിങ്ങളുടെ സുഹൃത്താണോ ? വേണു നിങ്ങളുടെ റൂമില്‍ താമസിച്ചു എന്നാണല്ലോ റിപ്പോര്‍ട്ട് ! '' സത്യമേ എനിക്ക് പറയാനുള്ളൂ..... എനിക്ക് കവിമാഷെ അറിയാം ...സാംസ്കാരികവേദിയുടെ ഒരൊറ്റ യോഗത്തില്‍ , കടമ്മനിട്ട കവിത ചെല്ലുന്നത് കേള്‍ക്കാന്‍ പോയിരുന്നു. ആ കവിതകളിലെ തപ്പും തുടിയും ഈണവും താളവും എനിക്ക് ഇഷ്ടമാണ് , സി.പി.ഐ എം എല്‍ പറയുന്നതിനോട് എനിക്ക് ഒരു യോജിപ്പും ഇല്ല , ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് ഒരിക്കലും അവരുടെ സ്വപ്‌നങ്ങള്‍ പൂവണിയില്ല എന്നാണു അന്നും ഇന്നും എന്റെ വിശ്വാസം...പിന്നെ ഒരു രാത്രി ഏതോ ഒരാള്‍ എന്റെ മുറിയില്‍ അന്തിയുറങ്ങാന്‍ വന്നിട്ടുണ്ട് .അത് , കവി മാഷോടുള്ള സ്നേഹം കൊണ്ടും ബഹുമാനം കൊണ്ടും അദ്ദേഹം വിളിച്ചു പറഞ്ഞത് കൊണ്ടും മാത്രം ........... .സത്യമാണ് ഞാന്‍ പറഞ്ഞതെന്ന് അദ്ദേഹത്തിന് ബോധ്യമായിരിക്കും .... പൊയ്ക്കൊള്ളാന്‍ പറഞ്ഞു , ഒപ്പം എല്ലാറ്റിനും ഒരു സൂക്ഷ്മത വേണ്ടതാണെന്ന് ഉപദേശവും തന്നു ആ നല്ല മനുഷ്യന്‍.

മഹമൂദ് ചേന്ദമംഗല്ലുര്‍ ..thattathin marayath

എന്നാണു അവസാനമായി ഞാനൊരു സിനിമ കണ്ടത് ....തിയേറ്ററില്‍ വെച്ച് ....എനിക്കോര്‍മ്മയില്ല . ഏതായാലും ഇന്നലെ ഞാനൊരു ഫിലിം കണ്ടു , കൂടെ , എന്നോളം പ്രായമുള്ള എടക്കരക്കാരന്‍ ഒരു ചേട്ടനും . ചേട്ടന്‍ എന്നത് കൊണ്ട് എന്നെക്കാള്‍ മൂത്ത ആള്‍ എന്നൊന്നും അര്‍ഥം കൊടുക്കേണ്ട എന്നെക്കാള്‍ ചെറുപ്പം...പേര് ? എന്റെ ഈ നശിച്ച ഓര്‍മ്മക്കുറവു കൊണ്ട് തോറ്റു. വര്‍ഗ്ഗീസോ മത്തായിയോ അങ്ങനെ എന്തോ ആണ് -മഞ്ചേരിയില്‍ ആ
ക്ടീവ സര്‍വീസ് ചെയ്യാന്‍ എത്തിയതാണ് ഞാനും അയാളും. മൂന്നു മണി കഴിയും വണ്ടി കിട്ടാന്‍ - അത് വരെ ....നേരം പോക്കണം .അങ്ങനെ ഓട്ടോ കയറി മലയാളം സിനിമയുള്ള എവിടെയെങ്കിലും ഇറക്കിത്തരാന്‍ പറഞ്ഞു .തിയേറ്ററിനു മുന്‍പില്‍ ചെറുപ്പക്കാരുടെ - ചെറുപ്പക്കാരികളുടെയും പട. സിനിമയുടെ പേര് 'തട്ടത്തിന്‍ മറയത്തു ' ...തോട്ടു മുന്നിലും പിന്നിലും നില്‍ക്കുന്ന പിള്ളാരോട് ഞങ്ങള്‍ രണ്ടു കിഴവമ്മാര്‍ അവിടെ എത്താന്‍ ഇടയായ സാഹചര്യം വിശദീകരിച്ചു കൊടുത്തു - അവര്‍ ചോദിക്കാതെ തന്നെ!.....പടം തുടങ്ങി ....നോക്കുമ്പോള്‍ എനിക്ക് പരിചയമുള്ള തലശ്ശേരി ടൌണും പരിസരവും .ഞാന്‍ അവിടെ ധര്‍മ്മടത്ത് മാഷായി ജോലി ചെയ്തിട്ടുണ്ട് .1974 -75 കാലത്ത്. ഒരു കൊല്ലം മാത്രം. ധര്‍മ്മടം അഴിമുഖത്ത്‌ ഒരു കൊച്ചു വീട്ടില്‍ താമസം..നല്ല ഫ്രഷ്‌ മീന്‍ കിട്ടും. അടുത്ത വീട്ടുകാര്‍ ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോവുമ്പോള്‍ ഒഴിവു ദിവസം എന്നെയും കൂട്ടും . പുറം കടലില്‍ വലയിട്ടു കിട്ടിയ ജീവനുള്ള തിരുത മീന്‍ വാലും തലയും ചുമ്മാ വെട്ടിക്കളഞ്ഞു ബോട്ടില്‍ വെച്ച് തന്നെ പാകം ചെയ്തു കഴിച്ചിട്ടുണ്ട് . ഒക്കെ കിട്ടാതാവും , അണ്ടലൂര്‍ കാവില്‍ ഉത്സവക്കാലത്ത് .അന്ന് ആ കരയില്‍ ആരും , ഹിന്ദുവും മുസ്ലിമും ഒന്നും - മീന്‍ പാകം ചെയ്യില്ല. സ്കൂളിലെ പിള്ളാര് വിളിച്ചു കൊണ്ട് പോവും , എല്ലാവരുടെയും സല്‍ക്കാരം ഒന്ന് തന്നെ , അവിലും മലരും പഴവും .......... ആ കാവും , തലശ്ശേരി കടല്‍പ്പാലവും , മുഴുപ്പിലങ്ങാട് ബീച്ചും സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന , മതവും ജാതിയും അതിര്‍ വരമ്പുകള്‍ ഇട്ടിട്ടില്ലാത്ത കുറെ നല്ല ചെറുപ്പക്കാരും . ഇടയ്ക്കു മതത്തിന്റെ , പാര്‍ട്ടിയുടെ പേര് പറഞ്ഞു തല്ലു കൂടിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രങ്ങള്‍ രംഗത്ത്‌ വരുമ്പോള്‍ , അവര്‍ ഈ പടം കാണാന്‍ എത്തിയ ചെറു വാല്യക്കാര്‍ക്ക് പിടിക്കാത്ത ഡയലോഗ പറയുമ്പോള്‍ എല്ലാരും കൂടി കൂവുന്നു, ഇഷ്ടപ്പെട്ടത് കേള്‍ക്കുമ്പോള്‍ കയ്യടിക്കുന്നു. ....ഞാന്‍ ആലോചിക്കുകയായിരുന്നു , ഇല്ല നമ്മുടെ നാട് തമ്മില്‍ തല്ലി നശിക്കില്ല, സ്വന്തം സമുദായത്തിലെ പെണ്ണിനെ മറ്റേ സമുദായത്തിലെ ചെറുപ്പക്കാരന്‍ സ്നേഹിക്കുന്നതിനു ഇല്ലാത്ത അര്‍ഥങ്ങള്‍ കാണുന്ന , വല്ലാത്ത വ്യാഖ്യാനങ്ങള്‍ നല്‍ക്കുന്ന സമൂഹത്തിലെ വിഷജീവികളെ അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും - ആരൊക്കെ എന്തൊക്കെ ചെയ്താലും ഈ കുട്ടികളുടെ മനസ്സില്‍ വിഷം കുത്തിവെക്കാന്‍ അവര്‍ക്ക്ക ഴിയില്ല , മഞ്ചേരിയിലെ , തട്ടമിട്ട കുട്ടികളും പൊട്ടു തൊട്ട കുട്ടികളും പടം കണ്ടു തൊട്ടുരുമ്മി പുറത്തേക്കു വരുമ്പോള്‍ ഞാന്‍ അവരെ ശ്രദ്ധിക്കുകയായിരുന്നു , പറയാതെ പറയുന്നുണ്ടായിരുന്നു പലതും അവരുടെ മുഖഭാവങ്ങള്‍ !

മഹമൂദ് ചേന്ദമംഗല്ലുര്‍ ...payyoli angadi

പയ്യോളി കണ്ടിട്ടുണ്ടോ നിങ്ങള്‍? വടക്കോട്ട്‌ തീവണ്ടിയില്‍ പോകുമ്പോള്‍ കാണുന്ന പയ്യോളി സ്റ്റേഷനും ബസ്സിലിരുന്നു കാണുന്ന പയ്യോളി ഹയര്‍ സെക്കണ്ടറി സ്കൂളും കാണുകയും പയ്യോളി എക്സ്പ്രസ്സ് പി.ടി. ഉഷയെ മനസ്സില്‍ ഓര്‍മ്മിക്കുകയും ചെയ്തിട്ട് ' അതെ ' എന്ന് മറുപടി പറയാന്‍ വരട്ടെ ...അതല്ല പയ്യോളി , ആ സ്ഥലത്തിന്റെ പേര് പുതിയ നിരത്ത് .. സാക്ഷാല്‍ പയ്യോളി അങ്ങാടി അവിടുന്ന് പേരാമ്പ്രക്ക് പോകുമ്പ
ോള്‍ തച്ചന്‍ കുന്നും കീഴൂരും - തൃക്കൊട്ടൂരിന്റെ കഥാകാരന്റെ പൂവെടിത്തറയും കഴിഞ്ഞുള്ള പയ്യോളി ചീപ്പ് നില്‍ക്കുന്നെടം , അകലാപ്പുഴയും കുറ്റിയാടിപ്പുഴയും സന്ധിക്കുന്ന മനോഹര ദേശം ............... ഞാനുണ്ടായിരുന്നു അവിടെ ആറു മാസം , മറക്കില്ല ഞാന്‍ അവിടുത്തെ ഓര്‍മ്മകളെ . അതെന്റെ യൌവനത്തിന്റെ ഓര്‍മ്മകള്‍ ആണ് , വാര്‍ധക്യത്തില്‍ ഓര്‍ക്കുമ്പോള്‍ അറിയാതെ ചുണ്ടില്‍ പുഞ്ചിരി വരും - പക്ഷെ ചിരിക്കില്ല , ആരെങ്കിലും കാണുമ്പോള്‍ പറയില്ലേ ' വയസ്സാം കാലത്ത് കിളവന്റെ '..... ഇല്ല മുഴുവനും പറയില്ല ................ മാഷായിരുന്നു. താല്‍ക്കാലിക ജോലിക്ക്..... ചീപ്പിനടുത്തു നിന്ന് അകലാപ്പുഴയുടെ തീരത്ത് കൂടെ അര കിലോമീറ്റര്‍ പോയാല്‍ തുറയൂര്‍ സ്കൂള്‍ ആയി . വഴി പറഞ്ഞു തന്നത് ഞാന്‍ ജീവിതത്തില്‍ ആദ്യം കണ്ട ശുജായി , അബ്ദുല്ലക്ക . ടെര്‍ലിന്‍ ഷര്‍ട്ടും റെയ്ബന്‍ കൂളിംഗ് ഗ്ലാസും കൈത്തണ്ടയില്‍ റാഡോ വാച്ചും സ്പ്രേയുടെയും ത്രീ ഫൈവ് സിഗരറ്റിന്റെയും സമ്മിശ്ര മണവും ഉള്ള ഒത്തൊരു മനുഷ്യന്‍ .അയാളെ കാണുമ്പോള്‍ പെണ്ണുങ്ങള്‍ ഒഴിഞ്ഞു മാറി നടക്കും , പേടിച്ചിട്ടല്ല ബഹുമാനിച്ചു . എനിക്കും ബഹുമാനം തോന്നി . സ്കൂളില്‍ ജോയിന്‍ ചെയ്തു വൈകുന്നേരം അങ്ങാടിയില്‍ എത്തിയ എനിക്ക് റൂം ശരിയാക്കി തന്നതും മൂപ്പരാണ്‌....ഇപ്പോഴദ്ദേഹം ജീവിച്ചിരിപ്പുണ്ടോ ആവോ ....? ....................അങ്ങാടിയുടെ അവസാനത്തില്‍ അന്നത്തെ ഏറ്റവും വലിയ ഇരുനില പീടികക്കെട്ടിടം. റോഡിനു എതിര്‍ വശത്ത് വെറും അമ്പത് മീറ്റര്‍ അടുത്ത് പുഴയോഴുകുന്നു . തൊട്ടടുത്ത്‌ ചെരിച്ചില്‍ പള്ളിയുടെ എതിര്‍ വശത്ത് പുഴ തന്നെ കക്കൂസ്സ് . വലിയ തെങ്ങിന്‍ തടികള്‍ പുഴയില്‍ നാട്ടി , തെങ്ങ് തടി കൊണ്ട് തന്നെ പാലമിട്ട ആ കക്കൂസ്സില്‍ കാര്യം സാധിക്കുമ്പോള്‍ വെറുതെ താഴോട്ട് നോക്കിയാല്‍ ....പടച്ചോനേ....ഒരു പതിനായിരം മീനുകള്‍ !!!. ഇരുവഴിഞ്ഞിയെന്ന എന്റെ കൊച്ചു പുഴയിലെ മീനെവിടെ ? അവിടെ പയ്യോളി അങ്ങാടിയില്‍ വില്‍പ്പനക്ക് വരുന്ന മീനിന്റെ പേരുകള്‍ തന്നെ ആദ്യം കേള്‍ക്കുകയാണ് . മാലാനും ചിറ്റാനും കണ്ണിക്കാനും .....................................................................പുഴ കണ്ടാല്‍ എനിക്ക് ഊളിയിടണം , അക്കരയ്ക്കു നീന്തണം . രണ്ടിലോന്നിന്റെ (അതും ഒരു കഥ - പെറ്റ ഉമ്മാക്ക് പോലും കാഴ്ചയില്‍ മാറിപ്പോവുന്ന രണ്ടു ഇരട്ട സഹോദരംമാര്‍ , പിന്നെ നാട്ടുകാരുടെ കാര്യം പറയണോ ? അവര്‍ ഇട്ട പേരാണ് 'രണ്ടിലൊന്ന് ') വീട്ടിന്റെ മുറ്റത്തൂടെ പുഴയിലേക്ക് ഇറങ്ങും ,പെരും വെള്ളത്തില്‍ അക്കരയ്ക്കു നീന്തി പരിചയമുണ്ട് എനിക്ക് , അതും ഇരുവഴിഞ്ഞിപ്പുഴക്ക്‌ ഭാന്തു പിടിക്കുന്ന കര്‍ക്കിടക മാസത്തില്‍ . ഇവിടെ അത്രക്കൊന്നും ഒഴുക്കില്ല , പിന്നെ നീന്തി തളരുമ്പോള്‍ ശ്വാസം ഉള്ളിലേക്ക് എടുത്തു വെള്ളത്തിന്റെ മര്‍ദ്ദത്തില്‍ പൊങ്ങിക്കിടന്നു ക്ഷീണം മാറ്റുന്ന വിദ്യയും എനിക്കറിയാം . അത് കൊണ്ട് ഒരാഴ്ചയോളം ആ കലാപരിപാടി തുടര്‍ന്ന് ....................................................................ഒരാഴ്ച കഴിഞ്ഞു വന്നൊരു ദിവസം . ഇക്കരെ ഞാന്‍ നീന്താന്‍ തുടങ്ങുമ്പോള്‍ ആരുമില്ല. അക്കരെ നിരന്നു കാണുന്ന പാറക്കൂട്ടം . അവിടെയെത്തി ക്ഷീണം മാറ്റി തിരിച്ചും നീന്തി. ഇക്കരെ , ഞാന്‍ മുണ്ടും ഷര്‍ട്ടും അഴിച്ചു വെച്ച സ്ഥലത്ത് പത്തു നൂറു പേര് - ആണുങ്ങളും പെണ്ണുങ്ങളും ... അവര്‍ എന്നെയും കാത്തിരിക്കുകയാണ് , ശ്വാസം അടക്കിപ്പിടിച്ചു ! . ഉടുത്ത തോര്‍ത്ത്‌ വെള്ളത്തില്‍ നിന്ന് കൊണ്ട് തന്നെ അഴിച്ചു തല തോര്‍ത്തി , കരക്ക്‌ കേറിയപ്പോള്‍ .....പടച്ചോനേ.....എല്ലാവരുടെ വകയും ഉപദേശം , പേടിപ്പിക്കല്‍ '' എന്ത് വെവരക്കെടാണ് മാഷേ നിങ്ങളീ ചെയ്തത് ? പേരും കയമാണ് ഇവിടെ , പോരാത്തതിന് അടിയില്‍ ചുഴിയും , എത്രയോ പേര് മുങ്ങി മരിച്ച സ്ഥലമാണിത് ............................. ചുരുക്കത്തില്‍ അന്ന് മുതല്‍ എന്റെ വിസ്തരിച്ചുള്ള കുളി കാക്കക്കുളിയായി മാറി , എന്റെ ഉള്ളില്‍ ഒരു ഭീരു ജനിച്ചു , എന്നാലും എനിക്ക് ഇഷ്ടമാണ് പയ്യോളിയങ്ങാടിക്കാരെ , എന്നോട് , അവര്‍ക്ക് ആരുമല്ലാത്ത , പെണ്ണ് കെട്ടാത്ത ഒരു വാല്യക്കാരനോടുള്ള സ്നേഹം കൊണ്ടല്ലേ ആ ആണുങ്ങളും പെണ്ണുങ്ങളും ഒക്കെക്കൂടി എന്നെ ഉപദേശിച്ചത് !!

മഹമൂദ് ചേന്ദമംഗല്ലുര്‍ ...narayanan mesthri

സത്യം വളച്ചു കെട്ടില്ലാതെ പറയുന്നത് 'കഥ'യാവുമോ? ഇത്തിരി പൊടിപ്പും തൊങ്ങലും സ്വന്തം ഭാവനയില്‍ കുരുത്തെടുത്ത ചമയങ്ങളും ചമല്‍ക്കാരങ്ങളും കഥാകാരന്റെ പണിപ്പുരയില്‍ ഉരുവപ്പെട്ടു വരണം. ജീവിതത്തില്‍ ഇന്നേ വരെ കഥയെഴുതിയിട്ടില്ല ....ഈ എഴുതുന്നത്‌ കഥയുമല്ല , 40 വര്ഷം കഴിഞ്ഞിട്ടും മനസ്സില്‍ നിന്ന് മാഞ്ഞു പോവാന്‍ മടിക്കുന്ന ഒരനുഭവം........... 1972 , സ്ഥിരം ജോലിയൊന്നും കിട്ടിയിട്ടില്ല. ഒന്നി
ന് പോന്ന ഒരു വാല്യക്കാരന്‍ പണിയൊന്നും ഇല്ലാതെ വീട്ടില്‍ നിന്നാല്‍ നാട്ടുകാര്‍ക്ക് 'സഹിക്കില്ലല്ലോ '! കാണുന്നവരൊക്കെ ചോദിക്കും ....അല്ല , പണി ഒന്നുമായില്ലേ ? ഇങ്ങനെ വീട്ടില്‍ നിന്നാല്‍ മതിയോ ? ...പോരെന്നു എനിക്ക് തന്നെ അറിയാം , പക്ഷെ എവിടെപ്പോവും? വെറും പത്താം ക്ലാസ്സ് കഴിഞ്ഞവന് അന്ന് ശ്രമിച്ചു നോക്കാവുന്ന ഒരേ ഒരു പണി കണക്കെഴുത്ത് , ഏതെങ്കിലും മുതലാളിമാരുടെ അടുത്ത് .അങ്ങനെയൊരു മുതലാളി പുഴക്കക്കരെ കാരശേരിയില്‍ ഉണ്ട് , അങ്ങോര്‍ക്ക് കര്‍ണ്ണാടകയില്‍ , മംഗലാപുരത്തിന് അടുത്ത് കുന്താപുരത്ത് ചായത്തോട്ടവും കൂപ്പും ടിമ്പര്‍ മില്ലും ഒക്കെയുണ്ട് . ആളെ കണ്ടാല്‍ ചിലപ്പോള്‍ റൈറ്റര്‍ പണി കിട്ടിയേക്കും ...............കയ്യില്‍ നൂറ്റില്‍ ചില്വാനം ഉറുപ്പിക. മംഗലാപുരത്ത് വണ്ടിയിറങ്ങി , ചോദിച്ചറിഞ്ഞു കുന്താപുരത്ത് അങ്ങോരുടെ ആപ്പീസില്‍ എത്തിയപ്പോള്‍ മുതലാളി സ്ഥലത്തില്ല , എന്ന് വരുമെന്ന് അറിയില്ല , തല്ക്കാലം ഇവിടെ റൈറ്റര് പണിക്കു ആളെ ആവശ്യമില്ല ........എന്ത് ചെയ്യണം ?തിരിച്ചു പോയാല്‍ നാട്ടുകാരോട് 'സമാധാനം' പറയണം .......അപ്പോഴാണ്‌ നല്ല വെളുത്ത മുണ്ടും ഹാഫ് ഷര്‍ട്ടും ഇട്ട ഒരു മാന്യന്‍ , അടുത്ത് വരുന്നു , വിവരങ്ങള്‍ അന്യേഷിക്കുന്നു - ആനപ്പാപ്പാനാണ് , കുന്താപുരത്ത് നിന്നും അമ്പത് നാഴിക ദൂരെ നേരിയ എന്ന സ്ഥലത്ത് , വലിയൊരു മുതലാളിയുടെ അടുത്താണ് ആനയും പണിയും. പെട്ടെന്ന് നാട്ടിലൊന്നു പോവേണ്ടി വന്നു , '' മാഷ്‌ വിഷമിക്കേണ്ട , ഞാനൊരു കത്ത് തരാം , അത് എന്റെ മുതലാളിയുടെ റൈറ്റര്‍ , മലയാളി , അച്യുതന്‍ സാറിനു കൊടുത്താല്‍ പണി ഉറപ്പു '' . രാവിലെ ഇവിടുന്നു പോവുന്ന ലോറിയില്‍ പോയാല്‍ മതി , ഞാന്‍ നേരത്തെ പോവും '' , ലോരിക്കാരനെ പരിചയപ്പെടുത്തി , പിന്നെ ഇത്തിരി 'മടിയോടെ ' മാഷിന്റെ കയ്യില്‍ കാശുണ്ടെങ്കില്‍ .... എന്തായാലും എനിക്ക് ജോലി ശരിയാക്കാന്‍ സഹായിച്ച മനുഷ്യന്‍ അല്ലെ , അഞ്ചു രൂപ കയ്യില്‍ വെച്ച് ബാക്കി അയാള്‍ക്ക്‌ കൊടുത്തു .....................നേരം വെളുത്തു . ലോറിയില്‍ നെരിയ എന്ന സ്ഥലത്തെത്തി , അച്യുതന്‍ റൈറ്റര്‍ കുടുംബമായി താമസിക്കുന്ന വീട്ടില്‍ എത്തി , കത്ത് കൈമാറി.കത്ത് വായിക്കുമ്പോള്‍ മൂപ്പരുടെ മുഖത്ത് എനിക്ക് പിടികിട്ടാത്ത എന്തൊക്കെയോ ഭാവങ്ങള്‍.!(ഇങ്ങനെയൊരു സാധുവായിപ്പോയല്ലോ എന്നാവാം ).വീട്ടുകാരി ചായ കൊണ്ട് വരുന്നു .അത് കുടിച്ചു കഴിയും വരെ മൌനം. പിന്നെ ചോദിച്ചു -'' നിങ്ങള്‍ അയാള്‍ക്ക്‌ കാശൊന്നും കൊടുത്തിട്ടില്ലല്ലോ ''?.... കൊടുത്തു , അഞ്ചു രൂപ എന്റെ കയ്യില്‍ വെച്ച് ബാക്കി മുഴുവന്‍ .... മുഖവുരകള്‍ ഇല്ലാതെ അങ്ങൊരു കാര്യം പറഞ്ഞു '' നിങ്ങള്‍ കണ്ടയാള് ഇവിടെ പാപ്പാന്‍‌ ആയിരുന്നു , പലവട്ടം പറഞ്ഞിട്ടും മനസ്സിലാവാത്ത ഒടുക്കത്തെ കള്ളുകുടി കാരണം പറഞ്ഞു വിട്ടു ''...മാഷക്ക് പറ്റിയ പണിയൊന്നും ഇവിടെയില്ല , ഇവിടെ അടുത്ത് റോഡ്പണിക്കാര്‍ താമസിക്കുന്ന ഊട്ടുപുരയില്‍ ഉറങ്ങി നാളെ രാവിലെ തിരിച്ചു പൊയ്ക്കോള്ളൂ , കോഴിക്കോട്ടു എത്താനുള്ള വണ്ടിക്കൂലിയും തന്നു ആ നല്ല മനുഷ്യന്‍ ............... കോഴിക്കോട്ടെത്തി നാട്ടില്‍ പോവും മുന്പ് എനിക്ക് അയാളെ കാണണം , കൊടുത്ത കാശ് തിരിച്ചു വാങ്ങി പുളിച്ച നാല് ചീത്ത പറയണം ......നാരായണന്‍ മേസിരി തന്ന വിലാസം കയ്യിലുണ്ട് . നഗരത്തിന്റെ അതിര്‍ത്തിയില്‍ . സിറ്റി ബസ്സില്‍ കയറി അയാളുടെ നാട്ടില്‍ എത്തുന്നു .അവിടുത്തെ റേഷന്‍ കടക്കാരന്‍ കാണിച്ചു തന്നു - അതാ അവിടെയാണ് അയാളുടെ വീട് , അത് പക്ഷെ ഭാര്യ വീടാണെന്നു തോന്നുന്നു ''......കേറിച്ചെന്നു , ദൈന്യത തളം കെട്ടിയ മുഖത്തോടെ മൂന്നു കൊച്ചു കുട്ടികള്‍ , മുഷിഞ്ഞ മുണ്ടും ബ്ലൌസും ധരിച്ച ആ സ്ത്രീ അയാളുടെ ഭാര്യയായിരിക്കും ....''ഇത് മേസിരിയുടെ ........? ചോദ്യം മുഴുമിപ്പിക്കും മുന്പ് ആ സ്ത്രീ തന്റെ സങ്കടങ്ങളുടെ ഭാണ്ഡം അഴിക്കുകയാണ് '' അയാള് നിങ്ങളെയും പറ്റിച്ചു കാണും !ഇവിടെ എന്നെയും മക്കളെയും തിരിഞ്ഞു നോക്കാറില്ല , ഇവിടെ വന്നിട്ട് ആറു മാസം കഴിഞ്ഞു ,റേഷന്‍ വാങ്ങാനുള്ള കാശുണ്ടെങ്കില്‍ ...........'' ഒടുക്കം , ഞാനെന്റെ കീശ തപ്പി നോക്കി , ഉണ്ട് , നാട്ടിലേക്കുള്ള ബസ്സുകൂലി കഴിഞ്ഞാലും അവര്‍ക്ക് ഒരാഴ്ചത്തെ റേഷന്‍ വാങ്ങിക്കാം .......... തിരിച്ചു നടന്നു ഒരുപാട് പാഠങ്ങള്‍ പഠിച്ച മുതിര്‍ന്നൊരു മനുഷ്യനെപ്പോലെ .....ആ കുഞ്ഞുങ്ങളുടെ മനസ്സിന്റെ നന്മ കൊണ്ടാവും , ഏറെ വൈകാതെ ഞാനുമൊരു സര്‍ക്കാര്‍ ജോലിക്കാരനായി !!......................