Tuesday, April 4, 2017

രണ്ടാം ദിവസം - വെള്ളിയാഴ്ച , വ്യാഴപ്പകുതിയും വെള്ളിയും മാത്രം ഒഴിവുള്ള മകൻ ആ ദിവസത്തിന്റെ ടൈം ടേബിൾ നേരത്തെ തീരുമാനിച്ചതാണ് . എട്ടു മണിയോടെ റൂമിൽ നിന്നിറങ്ങുന്നു . അജ്മാനിലെ അണ്ണാച്ചിയുടെ ഹോട്ടലിൽ നിന്നുള്ള ' ലോകോത്തര' മസാല ദോശയും ഉഴുന്നു വടയും. നാട്ടുകാരൻ ദിൽഷാദ് അവിടെയെത്തും . തുടർന്നുള്ള യാത്ര ഏറെ നീണ്ടതാണ് . ദുബായുമായി അതിർത്തി പങ്കിടുന്ന ഷാർജയുടെ , യു.എ.ഇയിലെ ഏറ്റവും വലിയ എമിറേറ്റ്സിന്റെ , ഹൃദയത്തിലൂടെയാണ് പത്തിരുനൂറ്‌ കിലോമീറ്റർ നീണ്ട യാത്ര . ദിൽഷാദുമായി നിമിഷങ്ങൾ മാത്രം നീണ്ട കുശലാന്വേഷണം കഴിഞ്ഞു യാത്ര തുടങ്ങുന്നു .
.
പൊടിക്കാറ്റുണ്ട് , . തണുത്ത കാറ്റെനിക്കിഷ്ട്ടമാണ് , പക്ഷെ കാറിന്റെ ഗ്ലാസ്സുകൾ തുറക്കാൻ വയ്യ . മണൽക്കൂനകളിൽ നിന്ന് ഉയരുന്ന പൊടിക്കാറ്റിന് തിളച്ചു മറിയുന്ന ജലത്തിൽ നിന്നുയരുന്ന നീരാവിയുടെ പ്രതീതി . വിശാലമായ റോഡിൽ കൊച്ചു കൊച്ചു മണൽ കൂമ്പാരങ്ങൾ പ്രത്യക്ഷപ്പെടുന്നു, തൊട്ടടുത്ത നിമിഷം അതപ്രത്യക്ഷമാവുകയും പുതിയ മണൽ മലകൾ രൂപം കൊള്ളുകയും ചെയ്യുന്നു .
പോകെപ്പോകെ മരുഭൂമിയുടെ നിറം മാറുന്നു , ചുവപ്പു രാശി കൂടുന്നു , കാറ്റിന്റെ ശക്തിയും . , പൊടി പടലങ്ങൾ കാഴ്ചയെ മറക്കുന്നു .കോർഫക്കാൻ മലനിരകളെ മറി കടന്നു ഹുലു ടണലിലൂടെ കൽബയിലെത്തണം അവിടെ
നിസാം കാത്തിരിക്കും . പക്ഷ പൊടിക്കാറ്റ് യാത്ര മുടക്കിയാൽ പിന്നെങ്ങനെ യാത്ര തുടരും ?
വിളിച്ചു ചോദിച്ചപ്പോൾ നിസാമിന്റെ മറുപടി ..''ഇവിടെ ചാറ്റൽ മഴയുണ്ട് . . മല കയറാൻ തുടങ്ങിയാൽ പിന്നെ പൊടിക്കാറ്റിന്റെ ശല്യമുണ്ടാവില്ല ''
ചെറിയ മഴക്കോളുണ്ട്. മഴത്തുള്ളികൾ പൊടിപുരണ്ട മുൻഗ്ലാസ്സിൽ ചിതറിത്തെറിക്കുന്ന . ഇപ്പോൾ മരുഭൂമിയിൽ മണൽക്കാറ്റുകൾ നിലച്ചമട്ടാണ്.
.ഞങ്ങൾ ടണലിലേക്കു പ്രവേശിക്കുന്നു . ടണലിന്റെയുള്ളിലെ വിശാലമായ റോട്ടിൽ ന്യൂട്ടറിലിട്ട വാഹനം സ്വയം പിന്നോട്ട് ചലിച്ചു മല കയറുന്ന പ്രതിഭാസമുണ്ട് . . പലരും നേരിട്ട് അനുഭവിച്ചതാണ് .
തുരങ്കം പിന്നിട്ടിട്ടും നോക്കെത്താ ദൂരത്തോളം മലകളാണ് .കരിങ്കല്ലിന്റെ മലകൾക്കു മടുപ്പിക്കുന്ന വൈരൂപ്യം . ഒരു പാട് കാതം അങ്ങനെ പോവണം .കൽബയോടു അടുക്കും വരെ .
കൽബ ഒമാനുമായി അതിർത്തി പങ്കിടുന്ന സമുദ്ര തീര പട്ടണമാണ് .അവിടെയെത്തുമ്പോൾ നാം മറ്റൊരു ലോകം കാണുന്നു , ഏക്കറുകളോളം കടൽ വെള്ളം ഉള്ളിലേക്ക് കടന്ന് രൂപം കൊണ്ടൊരു തടാകം .. മറുകരയിൽ കണ്ടൽക്കാടുകൾ സമുദ്രത്തിനു അതിർവരമ്പ് തീർക്കുന്നു ..
ജുമുഅ നമസ്ക്കാരം കഴിഞ്ഞു നിസാമിന്റെ ആതിഥ്യത്തിൽ ഉച്ചഭക്ഷണം . യമനി മന്തി . മറ്റൊരു വഴിയിലൂടെയാണിനി തിരിച്ചു വരവ് . അബുദാബിയുടെ തൊട്ടു കിടക്കുന്ന അറബിക്കടലിലേക്ക് നേരിട്ട് പ്രവേശനമുള്ള ഫുജൈറയിലൂടെ കോർഫക്കാൻ തുറമുഖവും മടക്ക യാത്രയിൽ കാണാം .
ഇറാനുമായി എന്തെങ്കിലും പ്രശനങ്ങളുണ്ടായി ഹോർമസ് കടലിടുക്കിലൂടെയുള്ള യാത്ര മുടങ്ങിയാൽ പിന്നെയുള്ള ബദൽ മാർഗ്ഗം ഫുജൈറയും കൂർഫിക്കാൻ തുറമുഖവുമാണ് . അറബിക്കടലിലേക്ക് നേരിട്ടുള്ള പ്രവേശം ..
കോർഫക്കാൻ തുറമുഖത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. യു.എ.ഇ യിലെ പ്രകൃതി ദത്തമായ ഏറ്റവും വലിയ ബീച്ച് അവിടെയാണ് . സ്കൈ ഗ്ലൈഡിങ്ങും വാട്ടർ സ്കൂട്ടറും സ്പീഡ് ബോട്ടുകളും ......വാരാന്ത്യങ്ങൾ സഞ്ചാരികളെക്കൊണ്ട് നിറയും .
നൂറ്റാണ്ടുകൾക്കു മുൻപേ ഇന്ത്യയിൽ നിന്നടക്കം വന്ന പരദേശികൾ ആദ്യം കാലു കുത്തിയ സ്ഥലമാണത് . . മടക്ക യാത്രയിൽ ഫുജൈറയിൽ യു,എ.ഇയിലെ ആദ്യത്തെ പള്ളിയും (അൽ-ബദിയ മോസ്‌കും ).കാണാം ..
...
നാനൂറു കിലോമീറ്ററെങ്കിലും നീണ്ടൊരു യാത്ര . അടുത്ത ദിവസം ദുബായിലെ നഗര പ്രദക്ഷിണത്തിനു കൗസർ ഉണ്ടാവും കൂടെ

No comments:

Post a Comment