Monday, August 10, 2015

ശബ്ദവും മൌനവും വെച്ചു മാറി

ശബ്ദവും മൌനവും വെച്ചു മാറി
ഇപ്പോൾ എന്തൊരു സമാധാനം
വർണ്ണക്കടലാസിൽ പൊതിഞ്ഞ സ്വപ്ന മിട്ടായികൾ
തന്നവർക്ക് തന്നെ തിരിച്ചു കൊടുത്തു
ഇപ്പോൾ ഉള്ളകം ശൂന്യം
നെടുവീർപ്പിന്റെ ഓളങ്ങൾ പോലുമില്ലാതെ

ഓർക്കുകയായിരുന്നു ഞാൻ
ആർക്കോ വേണ്ടി കൊട്ടാരം പണിയുന്ന അടിമകളെ
വെണ്ണക്കല്ലിൽ സ്വപ്ന സൌധങ്ങൾ പണി തീർത്തു
അതിനു ചാരെ സ്വന്തം മോഹങ്ങളെ കുഴിച്ചിട്ടു
സ്വയം എരിഞ്ഞടങ്ങുന്ന നിർഭാഗ്യ ജന്മങ്ങളെ

എന്തായിരുന്നു ജന്മ നിയോഗം ?
ജീവ ചരിത്രകാരൻ കൊടുക്കാൻ പോകുന്ന ശീർഷകം?
' ത്യാഗിയുടെ ദിനസരിക്കുറിപ്പെന്നോ '?
ജീവിക്കാൻ മറന്നു പോയൊരു വിഡ്ഢിയുടെ കഥയെന്നോ ?

No comments:

Post a Comment