Saturday, August 8, 2015

(എന്റെ നെഞ്ചിനുള്ളെന്നപോലെ.)

കൌമാരപ്രായം ചെന്ന
കര്‍ക്കിടകക്കന്യ
വിണ്ണിന്റെ മേലാപ്പില്‍ നിന്നൊളിച്ചു ചിരിച്ചപ്പോള്‍,,

കണ്ണീരു തൂവിത്തോറ്റ
ഖിന്നയാം നിശീഥിനി-
ക്കെന്തൊരാമോദം !
(എന്റെ നെഞ്ചിനുള്ളെന്നപോലെ.)
ഞാനുമെന്‍ യാമങ്ങളും,
പകലും സായാഹ്നവും,
ചേതന പൊട്ടിപ്പോയോരിന്നത്തെ പ്രഭാതവും
തൂവിയ കണ്ണീരിന്റെ നിലക്കാത്തുറവകള്‍
ഹാവൂ, ചോദിക്കട്ടെ,
ഇന്നെവിടേയ്ക്കലിഞ്ഞു പോയ്?
കാതരയാണീ രാത്രി,
പുതിയൊരപ്സരസ്സിന്‍ താളങ്ങള്‍ പോലെ,
മണിച്ചിലങ്ക ധ്വനിപോലെ,
ആടകളഴിച്ചുടുത്തീടുന്നോരിക്കന്യക്കും
ആഹ്ളാദത്തിമര്‍പ്പാണെന്‍ നെഞ്ചിനുള്ളെന്നപോലെ

No comments:

Post a Comment